കര്ണ്ണന്, കഠിനപരിശ്രമിയും, ധീരനും, ഉദാരമതിയുമായ ഈ ഇതിഹാസനായകനെ നിര്‍ഭാഗ്യം ഒരു നിഴല്‍ പോലെ ജനനംമുതല്‍ മരണം വരെ പിന്‍തുടരുകയായിരുന്നു. ഒരു നിയോഗം പോലെ തന്നെ പിടികൂടിയ വിധി വൈരുദ്ധ്യങ്ങളുടെ ചങ്ങല കെട്ടുകളില്‍ നിന്ന് കുതറിമാറാനുള്ള തീവ്രശ്രമങ്ങളെല്ലാം ഫലം കാണാതെ പോവുകയാണ് ഉണ്ടായത്. എല്ലാവിധ സദ്ഗുണങ്ങളും, ധീരനും, തീവ്രപരിശ്രമിയും ആയിരുന്നിട്ടും പരാജയത്തിന്റെ പാനപാത്രം ഭുജിച്ചാണ് മരണം വരിച്ചത്!!
ജന്മംനല്‍കിയ മാതാവാ കുന്തിയാല്‍ പരിത്യക്തനായ കര്‍ണ്ണനെ എടുത്ത് വളര്‍ത്തിയത്, ധൃതരാഷ്ട്രമഹാരാജാവിന്റെ കുതിരാലയത്തിലെ സേവകനായിരുന്ന അതിരഥനും ഭാര്യ ഉഷയും ആയിരുന്നു. ജന്മനാ തന്നെ കാതിലെ കര്‍ണ്ണകണ്ഠാലങ്ങളും ഉള്ളതുകൊണ്ട് കര്‍ണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.
അതിരഥന്‍ സ്വന്തം മകനെ പോലെയാണ് കര്‍ണ്ണനെ വളര്‍ത്തിയത്. മുഖത്ത് വിളയാടിയിരുന്ന സൂര്യതേജസ്സ് കര്‍ണ്ണന്‍ ഉന്നതകുലജാതനാണെന്ന് വിളിച്ചോതുന്നതായിരുന്നെങ്കിലും, ഒരു സാധാരണ സുധപുത്രനെ പോലെയായിരുന്നു കര്‍ണ്ണന്‍ വളര്‍ന്നത്. എന്നാല്‍ വളര്‍ത്തച്ഛന്‍ അതിരഥന്റെ പാതകളെ പിന്തുടരാതെ ധീരനായ പോരാളിയായിത്തീരണമെന്ന രക്തത്തിലലിഞ്ഞ് ചേര്‍ന്ന തീവ്രാഗ്രഹത്താല്‍ ആയുധ പരിശീലനത്തിനായി ദ്രോണാചാര്യരെ സമീപിച്ചു.
ഒരു സുധപുത്രന് കായികാദ്ധ്യാസം നേടാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞ് ദ്രോണാചാര്യര്‍ കര്‍ണ്ണന്റെ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്. ആ നീരസത്തില്‍ പിന്‍തിരിയാതെ നിശ്ചയദാര്‍ഡ്യത്തോട് കൂടി സൂര്യഭഗവാനെ ഗുരുവായി വരിച്ച് കര്‍ണ്ണന്‍ കായികാഭ്യാസം തുടങ്ങി. ഉച്ചസമയം സൂര്യഭഗവാനെ വണങ്ങി പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്, ആയുധാഭ്യാസ പരിശീലനമായിരുന്നു കര്‍ണ്ണന്റെ മുഖ്യദിനചര്യ. നിരന്തരമായുള്ള അക്ഷീണ പരിശ്രമം കൊണ്ട് കര്‍ണ്ണന്‍ ആയുധകലയില്‍ അസാമാന്യ പ്രാവീണ്യം നേടി.
ദിവ്യാസ്ത്രങ്ങളുടെ പ്രയോഗത്തില്‍ കുടുതല്‍ അവഗാഹനം നേടുന്നതിനായി കര്‍ണ്ണന്‍, ബ്രാഹ്മണഗുരുവായ പരശുരാമനെ സമീപിച്ച് ബ്രാഹ്മണയുവാവിന്റെ വേഷത്തിലായിരുന്നു. ഗുരുസന്നിധിയില്‍ എത്തിയത്. കര്‍ണ്ണന്റെ അര്‍പ്പണബോധത്തോടെയുള്ള ആത്മാര്‍ത്ഥശ്രമങ്ങളില്‍ സംപ്രീതനായ, ഗുരു ദിവ്യാസ്ത്രപ്രയോഗരഹസ്യങ്ങള്‍ പറഞ്ഞുകൊടുത്തു. വേഷം മാറി കര്‍ണ്ണന്‍ തന്നെ കബളിപ്പിക്കുകയായിരുന്നു, എന്ന് പിന്നീട് മനസ്സിലാക്കിയ പരശുരാമന്‍ കര്‍ണ്ണനെ ശപിച്ചു. യുദ്ധത്തിന്റെ നിര്‍ണ്ണായ ഘട്ടത്തില്‍ രഥചക്രങ്ങള്‍ പൂഴിയില്‍ അമര്‍ന്നുപോകട്ടെ എന്നുള്ളതായിരുന്നു ആ ശാപം!!
ശാപഗ്രസ്ഥനായ കര്‍ണ്ണന്‍ അങ്ങേയറ്റം ഖിന്നചിത്തനായാണ് വീട്ടില്‍ തിരിച്ചെത്തിയത് എങ്കിലും ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ഉല്‍ക്കര്‍ഷേച്ഛയാല്‍ പ്രചോദിതനായി കര്‍ണ്ണന്‍ ഹസ്തിനപുരത്തെത്തി.
ആ അവസരത്തില്‍ പാണ്ഡവതരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യര്‍, രാജകുമാരന്മാരുടെ ആയുധാഭ്യാസ പാടവം പ്രകടിപ്പിക്കുന്നതിനായി വേദി ഒരുത്തി. രാജകുടുംബാംഗങ്ങളൊടൊപ്പം പൊതുജനങ്ങളും പങ്കെടുത്ത അഭ്യാസപ്രകടനം.അര്‍ജ്ജൂനന്റെ അസ്ത്രപ്രയോഗത്തിലുള്ള മികവ് കണ്ട് സദസ്സ് ഒന്നടങ്കം ആശ്ചര്യത്തോടെ സ്തംഭിതരായി. പാണ്ഡവസംഘത്തെ ഇത് വളരെയധികം സന്തുഷ്ടരാക്കി എങ്കിലും, കൗരവസംഘത്തിന്, അര്‍ജ്ജൂനന്റെ ചോദ്യം ചെയ്യപ്പെടാത്ത മികവില്‍ അതികഠിനമായ അസൂയയും വിദ്വേഷവും തോന്നി.
ഈ സന്ദര്‍ഭത്തില്‍ മുഖത്ത് ഉദയസൂര്യന്റെ പ്രഭയോട് കൂടി കര്‍ണ്ണന്‍ രംഗത്ത് വരികയും, അര്‍ജ്ജൂനന്‍ ചെയ്ത അഭ്യാസമുറകളെല്ലാം ഒരു മന്ദഹാസത്തോടെ, ലാഘവത്തോടെ ഒന്നൊന്നായി ചെയ്യുകയും ചെയ്തു. കര്‍ണ്ണന്റെ ഈ അപ്രതീക്ഷിതമായ അസാമാന്യപ്രകടനത്തില്‍ പാണ്ഡവര്‍ മ്ലാനചിത്തരാവുകയും ദുര്യോധനാല്‍ അടക്കമുള്ള കൗരവസംഘത്തില്‍ ആവേശാരവങ്ങള്‍ ഉളവാക്കുകയും ചെയ്തു. കൗവരസംഘത്തിന്റെ ആഹ്ലാദരവങ്ങളില്‍ പ്രചോദിതനായ കര്‍ണ്ണനെ അര്‍ജ്ജുനനമായി മത്സരത്തില്‍ തയ്യാറാവുകയും ചെയ്തു, അന്ന് നിലനിന്ന സമ്പ്രദായം അനുസരിച്ച് രാജവംശത്തില്‍ ജനിച്ചവര്‍ക്ക് മാത്രമേ രാജകുമാരന്മാരുമായി മത്സരിക്കാനാവുകയുള്ളൂ അര്‍ജ്ജൂനന്‍ കുരുവംശ പാരമ്പര്യമുള്ളവനായിരുന്നു. എന്ന് കര്‍ണ്ണന്റെ ഗോത്രം ഏത്, ഏത് രാജവംശത്തിലെ കുമാരനാണ് എന്നുള്ള കൃപാചാര്യരുടെ ചോദ്യത്തിന് മുമ്പില്‍ കര്‍ണ്ണന്‍ പതറിപ്പോയി. കൃപാചാര്യരുടെ ഇത്തരം ചോദ്യം ചെയ്യലില്‍ ക്ഷുഭിതനായ ദുര്യോധനന്‍ ഉടനെതന്നെ തന്റെ അധീനതയിലുള്ള അംഗരാജ്യത്തെ രാജാവാക്കി കര്‍ണ്ണനെ വാഴിച്ചു. അങ്ങേയറ്റം താന്‍ അപമാനിക്കപ്പെട്ട അവസരത്തില്‍ തന്നെ രാജാവായി വാഴിച്ച ദുര്യോധനനോട് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെ, ഈ ഉപകാരത്തിന് എന്ത് പ്രത്യുപകരമാണ് താന്‍ ചെയ്യേണ്ടത് എന്ന് കര്‍ണ്ണന്‍ ചോദിച്ചു.
കര്‍ണ്ണന്റെ സ്‌നേഹസൗഹൃദം മാത്രം താന്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് ദുര്യോധനന്‍ മറുപടി നല്‍കി. ഈ അവസരത്തില്‍ ജനങ്ങളില്‍ നിന്ന് ഉയരുന്ന ആരവങ്ങള്‍ ശ്രവിച്ച്, തന്റെ മകന്‍ കര്‍ണ്ണന് എന്തോ ആപത്ത് സംഭവിച്ചു എന്നുള്ള ചിന്തയാല്‍ വൃദ്ധനായ അതിരഥന്‍ പതറുന്ന കാല്‍വയ്പുകളോടെ, കുതിരകളെ മേയുന്ന ദണ്ഡം കുത്തി പിടിച്ച് കര്‍ണ്ണനരികിലെത്തി. അംഗരാജ്യത്തിലെ കര്‍ണ്ണന്റെ ആയുധപാടവത്തില്‍ ദുര്യോധനന്‍ അഭിമാനിച്ചിരുന്നു, അഹങ്കരിച്ചിരുന്നു. കര്‍ണ്ണന്‍ തന്നോടൊപ്പം ഉള്ള കാലത്തോളം ഒരു ശക്തിക്കും തന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ദുര്യോധനന്‍ ഉറച്ചവിശ്വസിച്ചു. അതുകൊണ്ട് തന്നെ പാണ്ഡവരുമായി ഒരു തരത്തിലുമുള്ള വീട്ടുവീഴ്ചയ്ക്ക് ദുര്യോധനന്‍ തയ്യാറായില്ല.
കാലം അതിന്റെ കറുത്ത കരം കൊണ്ട് വിചിത്രമായ ചായകൂട്ടുകളോടെ, മര്‍തൃഹൃദയത്തില്‍ ഭീഭത്സങ്ങളായ ചിത്രങ്ങള്‍ വരച്ചപ്പോള്‍ യുദ്ധം അനിവാര്യമായി. കര്‍ണ്ണന്റെ ശരീരത്തോട് ചേര്‍ന്നുള്ള കവചവും കര്‍ണ്ണ കുണ്ഠലങ്ങളും ഉള്ളിടത്തോളം കാലം കര്‍ണ്ണനെ ഒരു യുദ്ധത്തിലും പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് മാത്രമല്ല, കര്‍ണ്ണന്‍ അര്‍ജ്ജൂനനെ വധിക്കുമെന്ന് ഭയപ്പെട്ട അര്‍ജ്ജൂനന്റെ പിതാവ് ഇന്ദ്രദേവന്‍, കര്‍ണ്ണന്റെ ഉദാരശീലത്തെ മുതലെടുത്ത് കവചവും, കര്‍ണ്ണകുണ്ഡലങ്ങളും കൈക്കലാക്കാന്‍ ദാനശീലത്തെ പുറപ്പെട്ടു. ഈ തന്ത്രം മനസ്സിലാക്കി കര്‍ണ്ണന്റെ പിതാവ് സൂര്യഭഗവാന്‍ കര്‍ണ്ണന് മുന്നറിപ്പ് നല്‍കി.
ബ്രാഹ്മണവേഷത്തിലെത്തി ഭിക്ഷ യാചിക്കാന്‍ വരുന്നത് ഇന്ദ്രദേവനാണെന്നുള്ള കവചവും, കര്‍ണ്ണ കുണ്ഡലങ്ങളും ദാനം ചെയ്യരുത് എന്നുള്ളതായിരുന്നു സ്വപ്‌നത്തിലൂടെയുള്ള മുന്നറിയിപ്പ്.
ഏത് തന്ത്ര മന്ത്രങ്ങളിലൂടെയും വിജയാഹ്ലാദങ്ങളുടെ കൊടുംമുടിയില്‍ എത്തിചേരണമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന കുടിലമനുഷ്യരുടെ മുന്നില്‍, സ്വയം പരിക്തനാകുന്നതിലൂടെ ബോധപൂര്‍വ്വം പരാജയം ഏറ്റുവാങ്ങുന്നതിലൂടെ, മര്‍ത്യനിലെ നിത്യാംഗത്തെ പൂല്‍കാം എന്ന് കര്‍ണ്ണന്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചു. സ്വന്ത ശരീരത്തില്‍ നിന്ന് കവചവും കര്‍ണ്ണകുണ്ഡലങ്ങളും തരാമെന്ന് ബ്രാഹ്മണവേഷത്തിലെത്തിയ ഇന്ദ്രന് ദാനം ചെയ്യുമ്പോള്‍ കര്‍ണ്ണന്‍ അതു പറഞ്ഞു. നിങ്ങളാരാണെന്നും എന്തു ഉദ്ദേശത്തിലാണ് കര്‍ണ്ണകുണ്ഡലങ്ങളും കവചവുമായി ആവശ്യപ്പെട്ടതെന്ന് അറിയാമെന്നും കര്‍ണ്ണന്‍ പറഞ്ഞു. താന്‍ മരണത്തെ, പരാജയപ്പെടുന്നില്ലെന്നും, നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനെ ഇന്ദ്രദേവനെ അറിയിച്ചു. അങ്ങേയറ്റം ഇളിഭ്യനായ ഇന്ദ്രദേവന്‍ കര്‍ണ്ണന് മംഗളങ്ങളും നേര്‍ന്ന് അനുഗ്രഹിക്കുകയും, 'വസവിശക്തി' എന്ന ദിവ്യാസ്ത്രം നല്കുകയും ചെയ്തു ആ ദിവ്യാസ്ത്രം ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുള്ളൂ എന്ന് കര്‍ണ്ണനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നാം ഈ ജീവിതത്തില്‍ എന്ത് നേടുന്നു എന്നതിലും പ്രധാനം, ഏത് മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുന്നു എന്നുള്ളതാണ്. കര്‍ണ്ണനെപ്പോലെ ആ സാമാന്യ ധീരനായ ഒരുവന് മാത്രമേ, മറ്റൊരുവന്റെ സന്തോഷത്തിനായി, സൗഭാഗ്യത്തിനായി, സ്വന്തം ജീവിത സൗഭാഗ്യങ്ങള്‍ ദാനം ചെയ്യുവാനാവുകയുള്ളൂ.
കര്‍ണ്ണന്‍ കൈവരിച്ച വിജയത്തില്‍ ഏറ്റവും മഹത്തരവും മഹനീയവും മായവിജയം ഇന്ദ്രന്റെ മുമ്പില്‍ സ്വയം പരിത്യാഗത്തിലൂടെ നേടി എടുത്ത വിജയമാണ്!!
(കര്‍ണ്ണന്‍ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)
ജന്മംനല്‍കിയ മാതാവാ കുന്തിയാല്‍ പരിത്യക്തനായ കര്‍ണ്ണനെ എടുത്ത് വളര്‍ത്തിയത്, ധൃതരാഷ്ട്രമഹാരാജാവിന്റെ കുതിരാലയത്തിലെ സേവകനായിരുന്ന അതിരഥനും ഭാര്യ ഉഷയും ആയിരുന്നു. ജന്മനാ തന്നെ കാതിലെ കര്‍ണ്ണകണ്ഠാലങ്ങളും ഉള്ളതുകൊണ്ട് കര്‍ണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.
അതിരഥന്‍ സ്വന്തം മകനെ പോലെയാണ് കര്‍ണ്ണനെ വളര്‍ത്തിയത്. മുഖത്ത് വിളയാടിയിരുന്ന സൂര്യതേജസ്സ് കര്‍ണ്ണന്‍ ഉന്നതകുലജാതനാണെന്ന് വിളിച്ചോതുന്നതായിരുന്നെങ്കിലും, ഒരു സാധാരണ സുധപുത്രനെ പോലെയായിരുന്നു കര്‍ണ്ണന്‍ വളര്‍ന്നത്. എന്നാല്‍ വളര്‍ത്തച്ഛന്‍ അതിരഥന്റെ പാതകളെ പിന്തുടരാതെ ധീരനായ പോരാളിയായിത്തീരണമെന്ന രക്തത്തിലലിഞ്ഞ് ചേര്‍ന്ന തീവ്രാഗ്രഹത്താല്‍ ആയുധ പരിശീലനത്തിനായി ദ്രോണാചാര്യരെ സമീപിച്ചു.
ഒരു സുധപുത്രന് കായികാദ്ധ്യാസം നേടാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞ് ദ്രോണാചാര്യര്‍ കര്‍ണ്ണന്റെ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്. ആ നീരസത്തില്‍ പിന്‍തിരിയാതെ നിശ്ചയദാര്‍ഡ്യത്തോട് കൂടി സൂര്യഭഗവാനെ ഗുരുവായി വരിച്ച് കര്‍ണ്ണന്‍ കായികാഭ്യാസം തുടങ്ങി. ഉച്ചസമയം സൂര്യഭഗവാനെ വണങ്ങി പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്, ആയുധാഭ്യാസ പരിശീലനമായിരുന്നു കര്‍ണ്ണന്റെ മുഖ്യദിനചര്യ. നിരന്തരമായുള്ള അക്ഷീണ പരിശ്രമം കൊണ്ട് കര്‍ണ്ണന്‍ ആയുധകലയില്‍ അസാമാന്യ പ്രാവീണ്യം നേടി.
ദിവ്യാസ്ത്രങ്ങളുടെ പ്രയോഗത്തില്‍ കുടുതല്‍ അവഗാഹനം നേടുന്നതിനായി കര്‍ണ്ണന്‍, ബ്രാഹ്മണഗുരുവായ പരശുരാമനെ സമീപിച്ച് ബ്രാഹ്മണയുവാവിന്റെ വേഷത്തിലായിരുന്നു. ഗുരുസന്നിധിയില്‍ എത്തിയത്. കര്‍ണ്ണന്റെ അര്‍പ്പണബോധത്തോടെയുള്ള ആത്മാര്‍ത്ഥശ്രമങ്ങളില്‍ സംപ്രീതനായ, ഗുരു ദിവ്യാസ്ത്രപ്രയോഗരഹസ്യങ്ങള്‍ പറഞ്ഞുകൊടുത്തു. വേഷം മാറി കര്‍ണ്ണന്‍ തന്നെ കബളിപ്പിക്കുകയായിരുന്നു, എന്ന് പിന്നീട് മനസ്സിലാക്കിയ പരശുരാമന്‍ കര്‍ണ്ണനെ ശപിച്ചു. യുദ്ധത്തിന്റെ നിര്‍ണ്ണായ ഘട്ടത്തില്‍ രഥചക്രങ്ങള്‍ പൂഴിയില്‍ അമര്‍ന്നുപോകട്ടെ എന്നുള്ളതായിരുന്നു ആ ശാപം!!
ശാപഗ്രസ്ഥനായ കര്‍ണ്ണന്‍ അങ്ങേയറ്റം ഖിന്നചിത്തനായാണ് വീട്ടില്‍ തിരിച്ചെത്തിയത് എങ്കിലും ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ഉല്‍ക്കര്‍ഷേച്ഛയാല്‍ പ്രചോദിതനായി കര്‍ണ്ണന്‍ ഹസ്തിനപുരത്തെത്തി.
ആ അവസരത്തില്‍ പാണ്ഡവതരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യര്‍, രാജകുമാരന്മാരുടെ ആയുധാഭ്യാസ പാടവം പ്രകടിപ്പിക്കുന്നതിനായി വേദി ഒരുത്തി. രാജകുടുംബാംഗങ്ങളൊടൊപ്പം പൊതുജനങ്ങളും പങ്കെടുത്ത അഭ്യാസപ്രകടനം.അര്‍ജ്ജൂനന്റെ അസ്ത്രപ്രയോഗത്തിലുള്ള മികവ് കണ്ട് സദസ്സ് ഒന്നടങ്കം ആശ്ചര്യത്തോടെ സ്തംഭിതരായി. പാണ്ഡവസംഘത്തെ ഇത് വളരെയധികം സന്തുഷ്ടരാക്കി എങ്കിലും, കൗരവസംഘത്തിന്, അര്‍ജ്ജൂനന്റെ ചോദ്യം ചെയ്യപ്പെടാത്ത മികവില്‍ അതികഠിനമായ അസൂയയും വിദ്വേഷവും തോന്നി.
ഈ സന്ദര്‍ഭത്തില്‍ മുഖത്ത് ഉദയസൂര്യന്റെ പ്രഭയോട് കൂടി കര്‍ണ്ണന്‍ രംഗത്ത് വരികയും, അര്‍ജ്ജൂനന്‍ ചെയ്ത അഭ്യാസമുറകളെല്ലാം ഒരു മന്ദഹാസത്തോടെ, ലാഘവത്തോടെ ഒന്നൊന്നായി ചെയ്യുകയും ചെയ്തു. കര്‍ണ്ണന്റെ ഈ അപ്രതീക്ഷിതമായ അസാമാന്യപ്രകടനത്തില്‍ പാണ്ഡവര്‍ മ്ലാനചിത്തരാവുകയും ദുര്യോധനാല്‍ അടക്കമുള്ള കൗരവസംഘത്തില്‍ ആവേശാരവങ്ങള്‍ ഉളവാക്കുകയും ചെയ്തു. കൗവരസംഘത്തിന്റെ ആഹ്ലാദരവങ്ങളില്‍ പ്രചോദിതനായ കര്‍ണ്ണനെ അര്‍ജ്ജുനനമായി മത്സരത്തില്‍ തയ്യാറാവുകയും ചെയ്തു, അന്ന് നിലനിന്ന സമ്പ്രദായം അനുസരിച്ച് രാജവംശത്തില്‍ ജനിച്ചവര്‍ക്ക് മാത്രമേ രാജകുമാരന്മാരുമായി മത്സരിക്കാനാവുകയുള്ളൂ അര്‍ജ്ജൂനന്‍ കുരുവംശ പാരമ്പര്യമുള്ളവനായിരുന്നു. എന്ന് കര്‍ണ്ണന്റെ ഗോത്രം ഏത്, ഏത് രാജവംശത്തിലെ കുമാരനാണ് എന്നുള്ള കൃപാചാര്യരുടെ ചോദ്യത്തിന് മുമ്പില്‍ കര്‍ണ്ണന്‍ പതറിപ്പോയി. കൃപാചാര്യരുടെ ഇത്തരം ചോദ്യം ചെയ്യലില്‍ ക്ഷുഭിതനായ ദുര്യോധനന്‍ ഉടനെതന്നെ തന്റെ അധീനതയിലുള്ള അംഗരാജ്യത്തെ രാജാവാക്കി കര്‍ണ്ണനെ വാഴിച്ചു. അങ്ങേയറ്റം താന്‍ അപമാനിക്കപ്പെട്ട അവസരത്തില്‍ തന്നെ രാജാവായി വാഴിച്ച ദുര്യോധനനോട് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെ, ഈ ഉപകാരത്തിന് എന്ത് പ്രത്യുപകരമാണ് താന്‍ ചെയ്യേണ്ടത് എന്ന് കര്‍ണ്ണന്‍ ചോദിച്ചു.
കര്‍ണ്ണന്റെ സ്‌നേഹസൗഹൃദം മാത്രം താന്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് ദുര്യോധനന്‍ മറുപടി നല്‍കി. ഈ അവസരത്തില്‍ ജനങ്ങളില്‍ നിന്ന് ഉയരുന്ന ആരവങ്ങള്‍ ശ്രവിച്ച്, തന്റെ മകന്‍ കര്‍ണ്ണന് എന്തോ ആപത്ത് സംഭവിച്ചു എന്നുള്ള ചിന്തയാല്‍ വൃദ്ധനായ അതിരഥന്‍ പതറുന്ന കാല്‍വയ്പുകളോടെ, കുതിരകളെ മേയുന്ന ദണ്ഡം കുത്തി പിടിച്ച് കര്‍ണ്ണനരികിലെത്തി. അംഗരാജ്യത്തിലെ കര്‍ണ്ണന്റെ ആയുധപാടവത്തില്‍ ദുര്യോധനന്‍ അഭിമാനിച്ചിരുന്നു, അഹങ്കരിച്ചിരുന്നു. കര്‍ണ്ണന്‍ തന്നോടൊപ്പം ഉള്ള കാലത്തോളം ഒരു ശക്തിക്കും തന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ദുര്യോധനന്‍ ഉറച്ചവിശ്വസിച്ചു. അതുകൊണ്ട് തന്നെ പാണ്ഡവരുമായി ഒരു തരത്തിലുമുള്ള വീട്ടുവീഴ്ചയ്ക്ക് ദുര്യോധനന്‍ തയ്യാറായില്ല.
കാലം അതിന്റെ കറുത്ത കരം കൊണ്ട് വിചിത്രമായ ചായകൂട്ടുകളോടെ, മര്‍തൃഹൃദയത്തില്‍ ഭീഭത്സങ്ങളായ ചിത്രങ്ങള്‍ വരച്ചപ്പോള്‍ യുദ്ധം അനിവാര്യമായി. കര്‍ണ്ണന്റെ ശരീരത്തോട് ചേര്‍ന്നുള്ള കവചവും കര്‍ണ്ണ കുണ്ഠലങ്ങളും ഉള്ളിടത്തോളം കാലം കര്‍ണ്ണനെ ഒരു യുദ്ധത്തിലും പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് മാത്രമല്ല, കര്‍ണ്ണന്‍ അര്‍ജ്ജൂനനെ വധിക്കുമെന്ന് ഭയപ്പെട്ട അര്‍ജ്ജൂനന്റെ പിതാവ് ഇന്ദ്രദേവന്‍, കര്‍ണ്ണന്റെ ഉദാരശീലത്തെ മുതലെടുത്ത് കവചവും, കര്‍ണ്ണകുണ്ഡലങ്ങളും കൈക്കലാക്കാന്‍ ദാനശീലത്തെ പുറപ്പെട്ടു. ഈ തന്ത്രം മനസ്സിലാക്കി കര്‍ണ്ണന്റെ പിതാവ് സൂര്യഭഗവാന്‍ കര്‍ണ്ണന് മുന്നറിപ്പ് നല്‍കി.
ബ്രാഹ്മണവേഷത്തിലെത്തി ഭിക്ഷ യാചിക്കാന്‍ വരുന്നത് ഇന്ദ്രദേവനാണെന്നുള്ള കവചവും, കര്‍ണ്ണ കുണ്ഡലങ്ങളും ദാനം ചെയ്യരുത് എന്നുള്ളതായിരുന്നു സ്വപ്‌നത്തിലൂടെയുള്ള മുന്നറിയിപ്പ്.
ഏത് തന്ത്ര മന്ത്രങ്ങളിലൂടെയും വിജയാഹ്ലാദങ്ങളുടെ കൊടുംമുടിയില്‍ എത്തിചേരണമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന കുടിലമനുഷ്യരുടെ മുന്നില്‍, സ്വയം പരിക്തനാകുന്നതിലൂടെ ബോധപൂര്‍വ്വം പരാജയം ഏറ്റുവാങ്ങുന്നതിലൂടെ, മര്‍ത്യനിലെ നിത്യാംഗത്തെ പൂല്‍കാം എന്ന് കര്‍ണ്ണന്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചു. സ്വന്ത ശരീരത്തില്‍ നിന്ന് കവചവും കര്‍ണ്ണകുണ്ഡലങ്ങളും തരാമെന്ന് ബ്രാഹ്മണവേഷത്തിലെത്തിയ ഇന്ദ്രന് ദാനം ചെയ്യുമ്പോള്‍ കര്‍ണ്ണന്‍ അതു പറഞ്ഞു. നിങ്ങളാരാണെന്നും എന്തു ഉദ്ദേശത്തിലാണ് കര്‍ണ്ണകുണ്ഡലങ്ങളും കവചവുമായി ആവശ്യപ്പെട്ടതെന്ന് അറിയാമെന്നും കര്‍ണ്ണന്‍ പറഞ്ഞു. താന്‍ മരണത്തെ, പരാജയപ്പെടുന്നില്ലെന്നും, നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനെ ഇന്ദ്രദേവനെ അറിയിച്ചു. അങ്ങേയറ്റം ഇളിഭ്യനായ ഇന്ദ്രദേവന്‍ കര്‍ണ്ണന് മംഗളങ്ങളും നേര്‍ന്ന് അനുഗ്രഹിക്കുകയും, 'വസവിശക്തി' എന്ന ദിവ്യാസ്ത്രം നല്കുകയും ചെയ്തു ആ ദിവ്യാസ്ത്രം ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുള്ളൂ എന്ന് കര്‍ണ്ണനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നാം ഈ ജീവിതത്തില്‍ എന്ത് നേടുന്നു എന്നതിലും പ്രധാനം, ഏത് മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുന്നു എന്നുള്ളതാണ്. കര്‍ണ്ണനെപ്പോലെ ആ സാമാന്യ ധീരനായ ഒരുവന് മാത്രമേ, മറ്റൊരുവന്റെ സന്തോഷത്തിനായി, സൗഭാഗ്യത്തിനായി, സ്വന്തം ജീവിത സൗഭാഗ്യങ്ങള്‍ ദാനം ചെയ്യുവാനാവുകയുള്ളൂ.
കര്‍ണ്ണന്‍ കൈവരിച്ച വിജയത്തില്‍ ഏറ്റവും മഹത്തരവും മഹനീയവും മായവിജയം ഇന്ദ്രന്റെ മുമ്പില്‍ സ്വയം പരിത്യാഗത്തിലൂടെ നേടി എടുത്ത വിജയമാണ്!!
(കര്‍ണ്ണന്‍ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ