2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച







മാപ്പ് ചോദ്യക്കുന്നു.......



 പരസ്പരം വേദനിപ്പിച്ചുകൊണ്ടു നമ്മുക്ക് ഒരു സാമ്രാജ്യം പടുത്തുയര്‍ത്തണ്ടാ......അങ്ങനെ വേണ്ടാ നമ്മുക്ക് ഒരു സ്വര്‍ഗരാജ്യവും...
പരസ്പരം കാണുംബോള്‍ ഹ്രദയം തുറന്നു ചിരിക്യാനും....
ഹ്ര്‍ദ്യമായ, ഉഷ്മള്ളമായ ഹസ്തദാനം നല്കാനും നമുക്ക് കഴിഞ്ഞഇല്ല്ങ്ങില്‍ നാം പറയുന്നുതും,നേടുന്നതും എല്ലാംതന്നെ വ്യര്‍ഥം.....

സദ്‌ഉദേശത്തോടെ പറഞ്ഞതാണ്.....

ആരെങ്കിലും വേദനിപ്പിച്ചുവെങ്ങില്‍ ഹ്രദയം തുറന്നു മാപ്പുചോദിക്കുന്നു......

2016, ഫെബ്രുവരി 21, ഞായറാഴ്‌ച










ഏല്‍പ്പിച്ചു ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു സ്ഥാനം ഒഴിയുന്ന ജോഷിയുടെയും,Deepa George ന്ടുയും നേതൃത്വത്തില്‍ള്ളാ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഹ്രദയം നിറഞ്ഞ നന്ദി പറയുന്നു.പൊതുയോഗംത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്കും വിമര്ശനങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കിയ secretary  Deepa George നും വിമര്‍ശനംങ്ങളെ  സമചിത്തതയോടെ നേരിട്ടാ ചെയര്‍മാന്‍ ജോഷിക്കും പ്രത്യേകം നന്ദി പറയുന്നു.ആരോഗ്യകരമായ വിമര്‍ശനംങ്ങള്‍ സംഘടനയുടെ വളര്‍ച്ചയുടെ അനിവാര്യതയാണ്!!
വിമര്‍ശനങ്ങള്‍ സമചിത്തതയോടെ നേരിടുകന്നത് നേതൃത്വത്തിനടു  ശ്രഷ്ടാ ഗുണങ്ങളില്‍ ഒന്നാണ്. ആ ശ്രഷ്ടാതാ ആവോളം പ്രകടിപ്പിച്ചാ എല്ലാവര്‍ക്കും ഒരായിരം നന്ദി.


പുതിയതായ്‌ സ്ഥാനം ഏല്‍ക്കുന്ന ചെയര്‍മാന്‍ ഷാജിക്കും,  General secretary ലാലുവിനും മാറ്റ് എല്ലാ ഭാരവാഹികള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും ഒരായിരം വിജയാആശംസകള്‍ നേരുന്നു.

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ആദരാഞ്ജലികള്‍.......



.....അന്നുമുതല്‍ കവിത എന്നോടൊപ്പംമുണ്ട്-ഒരുതുള്ളി വെളിച്ചമായി;ആഴം അറിയാത്ത ഒരു പൊരുളായി: നാളെ ഒഴിഞ്ഞ്‌കൊടുക്കേണ്ട് വാടകവീട്നെങ്ങില്‍പ്പോലും ഈ ഭൂമിയെ ഞാനുമായി ബന്ധിപ്പിക്കുന്ന സ്നേഹത്തിന്ടു കണ്ണിയായി; ഒരിക്കലും പൂര്‍ണ്ണമായും അറിയാത്ത എനധോ ആയി: കവിത എന്നോടൊപ്പംമുണ്ട് ഉണ്ട്..........(ഭൂമിക്ക് ഒരു ചരമഗീതം)

മണ്ണിനടു ഗന്ധവും വിണ്ണിനടു വെണ്മയും ഉള്ള കവിതകള്‍ സമ്മാനിച്ച  മഹാകവിക്ക് ആദരാഞ്ജലികള്‍.......

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച





'സ്വത്വം' തേടുന്ന
യു. കെ. മലയാളികള്‍.



പറഞ്ഞു കേട്ട ഒരു സംഭവം പങ്കുവയ്ക്കുകയാണ്. ഒരു ഇടവകയില്‍ പുതിയതായി
അധികാരമേറ്റ പുരോഹിതനെ ഇടവകയിലെ ചില അംഗങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ
വന്നു. അത് പരിഭവത്തിലേക്കും പരാതികളിലേക്കും നയിച്ചു. പലപ്പോഴും
പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിരോധങ്ങളും കലാപങ്ങളും ഇടവകയില്‍
ഉടലെടുത്തു.
ഇടവകയിലെ ആത്മീയ സാമൂഹിക ജീവിതം സങ്കീര്‍ണ്ണമായി.
അഭിക്ഷിക്തനെ നിരാകരിക്കുകയും തിരസ്‌കരിക്കയും ചെയ്യുന്നത്
മഹാപാപമാണെന്ന് സ്‌നേഹസമ്പന്നായ വൈദികന്‍ ഇടവകാംഗങ്ങളെ
ഉദ്‌ബോധിപ്പിച്ചുവെങ്കിലും റിബല്‍ ഗ്രൂപ്പ് കലാപപരിപാടികളും
നിസ്സഹകരണപ്രസ്ഥാനവുമായി മുന്നോട്ട് നീങ്ങി.
പ്രത്യക്ഷത്തില്‍ സ്ഥാനമോഹലബ്ധിയില്‍ അധിഷ്ഠിതമായ പ്രശ്‌നങ്ങളാണ് ഇതെന്ന്
നമ്മുക്ക് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതല്ല.
നമ്മില്‍ ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജത്തെ ക്രിയാത്മക പാതയിലൂടെ ആനയിക്കാന്‍
കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ കലാപരൂപത്തിലാക്കുന്നത്.
ഹിറ്റ്‌ലര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകല അഭ്യസിക്കാന്‍
ശ്രമിച്ചു. പക്ഷേ നിര്‍ഭാഗ്യത്തിന് അദ്ദേഹത്തിന്റെ അപേക്ഷ
നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ചിത്രകല  അക്കാദമിയില്‍ പ്രവേശനം
നേടിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഹിറ്റ്‌ലര്‍, മൈക്കിള്‍ ആഞ്ചലോനെ
വെല്ലുന്ന ഒരു വലിയ ചിത്രകാരനാകുമായിരുന്നു. അങ്ങനെ രണ്ടാം
ലോകമഹായുദ്ധത്തിന്റെ ഭീകരതകളില്‍ നിന്ന് ലോകത്തിന് മോചനം നേടാന്‍
കഴിയുമായിരുന്നു.
ഊര്‍ജ്ജപ്രവാഹത്തിന്റെ അപ ഭ്രംശമാണ് പരാതികള്‍, പരിഭവങ്ങള്‍, കലാപങ്ങള്‍,
യുദ്ധങ്ങള്‍. മദര്‍ തെരസയുടെ വാക്കുകള്‍ ഓര്‍ത്തുപോകുകയാണ്. ''ഈ
തലമുറയുടെ ശാപം മഹാവ്യാധികളോ മഹാമാരികളോ അല്ല, തങ്ങളെ ആര്‍ക്കും വേണ്ട
എന്ന ചിന്തയാണ്.''
ഇന്ന് ലോകത്തെ പ്രവാസ മലയാളികളില്‍ എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം ഉള്ള ഒരു
ജനതയാണ് യു. കെ. മലയാളികള്‍.
അവരുടെ കൈയ്യില്‍ സമ്പത്ത് ഉണ്ട്. ആരോഗ്യം ഉണ്ട്, പ്രവര്‍ത്തനക്ഷമമായ
ഊര്‍ജ്ജമുണ്ട്.
പക്ഷേ മണ്ണില്‍ കുഴിച്ചിട്ട് താലന്ത് പോലെയാണ് യു. കെ. മലയാളികള്‍ക്ക്
ലഭിച്ച സൗഭാഗ്യങ്ങള്‍.
ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പാതകളിലൂടെ പ്രവര്‍ത്തനക്ഷമമായ ആ
ഊര്‍ജ്ജത്തെ തിരിച്ചുവിടാന്‍ യു. കെ. മലയാളികള്‍ പരാജയപ്പെടുന്നു. ഫലമോ?
അസംതൃപ്തിയുടെ ഭാവവേഷ്ടകളാണ് നമ്മുടെ മുഖമുദ്ര.
സ്വയം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ ഉടമകളായി യു. കെ.
മലയാളികള്‍ മാറുകയാണ്.
ഇന്ന് ഭിന്നിപ്പിന്റെയും പരസ്പര മത്സരത്തിന്റെയും അപശബ്ദങ്ങളാണ് നമ്മുടെ
ഇടയില്‍ മുഴങ്ങി കേള്‍ക്കുന്നത്.
ഒരുമയുടേയും പരസ്പരസഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും ഒരു സുവര്‍ണ്ണ
കാലഘട്ടം നമ്മുക്ക് ഉണ്ടായിരുന്നു.
ഒരു ദശകത്തിന് മുമ്പ് വേര് ഉറപ്പിക്കാന്‍ നാം തത്രപ്പെടുമ്പോള്‍ പരസ്പര
സഹകരണത്തിന്റെ കരുത്ത് നാം തെളിയിച്ചതാണ്. ആ ഒരുമയില്‍ നിന്ന്
ഉയിര്‍കൊണ്ട് ഊര്‍ജ്ജമാണ് ഇന്ന് പടര്‍ന്ന് പന്തലിച്ച സംഘടനകള്‍.
അന്ന് ഒരുമയുടെ സങ്കീര്‍ത്തനം നാം ഒത്തൊരുമിച്ച് പാടി. അന്ന് നമ്മുടെ
കുഞ്ഞുങ്ങള്‍ പാടി തിമിര്‍ത്തത് മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല.
അന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ ആടി തിമിര്‍ത്തത് സമ്മാനങ്ങള്‍ക്ക് വേണ്ടിയോ
ആയിരുന്നില്ല. മറ്റുള്ളവരേക്കാള്‍ ഔന്നത്യം സ്ഥാപിച്ചെടുക്കുന്നതിന്
വേണ്ടിയോ ആയിരുന്നില്ല.
ഉള്ളില്‍ കുടികൊള്ളുന്ന അപ്രരോധികമായ ഊര്‍ജ്ജപ്രവാഹത്തിന്റെ
ലീലാവിലാസങ്ങള്‍ ആയിരുന്നു അവയെല്ലാം.
അന്ന് ഇക്കാലത്തെപ്പോലെ വ്യത്യസ്തമായ ജാതി ഉപജാതികളോ രാഷ്ട്രീയ ഭിന്നതകളോ
നമ്മെ ഭരിച്ചിരുന്നില്ല. നാട്ടിലെ ഹിന്ദുമത സംഘടനകളുടെ പോഷക സംഘടനകള്‍
ഉണ്ടായിരുന്നെങ്കിലും അവ ഇപ്പോഴത്തെപ്പോലെ പ്രകടമായ തീവ്രവാദ നിലപാടുകള്‍
പ്രകടിപ്പിച്ചിരുന്നില്ല.
ജീവിക്കാന്‍ തന്ത്രപ്പെടുന്ന കേവലം ഭൂവാസികള്‍ മാത്രം ആയിരുന്നു നാം.ഇന്ന്
പരസ്പരം വഴിപിരിഞ്ഞ് പല വിഭാഗങ്ങളും ഉപവിഭാഗങ്ങളായി മാറി മത്സരിച്ചു
പടവെട്ടാന്‍ തയ്യാറെടുക്കുന്ന നമ്മുടെ കരങ്ങളില്‍ മൂര്‍ച്ചയുള്ള
ആയുധങ്ങള്‍ നല്കിയത് ആരാണ്?
ഇവിടെ സന്ദര്‍ഭോചിതമായി ചിന്തിച്ചുപോകുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ്
നൂറ്റാണ്ടുകളോളം ഭാരതമനുഭവിച്ച അടിമത്വത്തെപ്പറ്റിയാണ്.
നൂറ്റാണ്ടുകളോളം നിലനിന്ന വൈദേശികാധിപത്യത്തിന് ഭാരതമക്കള്‍ വിധേയമായത്
എന്തുകൊണ്ട്? ഇന്നും അതിന്റെ യാതനകള്‍ പല രൂപത്തിലും ഭാവത്തിലും നമ്മെ
വേട്ടയാടുകയാണ്. പരസ്പരം പോരടിച്ചും മത്സരിച്ചും നിലനിന്നിരുന്ന ഒരു
ജനതയെ അനായാസം കീഴടക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് കഴിഞ്ഞു. ഇന്ന്
ചരിത്രം മറ്റൊരു രൂപത്തില്‍ നമ്മെ തേടി എത്തുകയാണ്; ഇന്ന് നമ്മെ
രക്ഷിയ്ക്കാനെന്ന ഭാവത്തില്‍ വേഷപ്രച്ഛന്നരായി വന്ന
രാഷ്ട്രീയക്കാര്‍ക്കും അത്മീയ കച്ചവടക്കാര്‍ക്കും  'പണ്ഡികശാലകള്‍'
പണിയാന്‍ നാം മത്സരിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ആന്തരിക
അടിമത്വത്തിലേക്ക് നാം വഴുതി വീഴുകയാണ്.
നമ്മുടെ ഓരോരുത്തുടേയും ഉള്ളില്‍ കുടി കൊള്ളുന്ന അനശ്വരമായ
ഊര്‍ജ്ജപ്രവാഹത്തെ തല്പരകക്ഷികള്‍ നിഷ്പിപ്ത താല്പര്യങ്ങള്‍ക്കായി ഹൈജാക്
ചെയ്യാന്‍ ശ്രമിക്കുന്ന ദയനീയ അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. ചോദ്യം
ചെയ്യാതെ അനുസരിക്കുന്ന ശീലമാണ് നമ്മെ ആന്തരികമായ അടിമത്വത്തിലേക്ക്
ആനയിക്കുന്നത്. നമ്മുടെ ജാഗ്രതയില്ലായ്മ കൊണ്ട് പണയം വയ്ക്കപ്പെട്ട
ജീവാംശത്തെ വീണ്ടെടുക്കേണ്ടതുണ്ട്.
തങ്ങളുടെ നിഷ്പിത വികസനമോഹങ്ങള്‍ ഉള്ളിലൊളിപ്പിച്ച്, ആത്മീയതയുടെയും
രാഷ്ട്രസേവനത്തിന്റെയും കുപ്പായങ്ങളും അണിഞ്ഞ്, സാധാരണക്കാരായ നമ്മെ
ഭയവിഹ്വലരാക്കി ഭിന്നിപ്പിച്ച് ഭരിക്കാന്‍ എത്തിച്ചേരുന്ന അഭിനവ
അധികാരികളെ നാം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.
നമ്മുടെ ഇടയില്‍ ആപല്‍ക്കരമായ രീതിയില്‍ സാമൂഹികവും മതപരവുമായ
ധ്രുവീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഇവരെ തിരിച്ചറിയുകയും ഒരുമയോടെ
ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും ഉച്ഛാടനം ചെയ്യുകയും
ചെയ്യുന്ന സന്ദര്‍ഭം സമാഗതമായിരിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ
ഇടയിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ച്, നാനാത്വങ്ങളെ ഉള്‍ക്കൊണ്ട്
സമവായത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും സഹകരണത്തിന്റെയും അന്തരീക്ഷം
പ്രധാനം ചെയ്തു ഐക്യത്തിന്റെ പാതയില്‍ ഒരുമയോടെ മുന്നേറാന്‍ സഹായിക്കുന്നവരെ നമ്മുക്ക് സര്‍വ്വത്മനാ സ്വാഗതം ചെയ്യാം.

(ജ്വാല യില്‍ പ്രസിദ്ധീകരിച്ചത്).

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച


അസോസിയേഷന്: ഒരു പുനര്‍വായന.....





നമ്മുടെ അസോസിയേഷന്‍ രൂപീകൃതമായിട്ട് 8 വര്‍ഷങ്ങള്‍ ആകുന്നു.
പോട്‌സ്മൗത്ത് നിവാസികളായ നമ്മുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ
നെടും തൂണാണ് നമ്മുടെ സംഘടന.
150 ല്‍ പരം കുടുംബങ്ങള്‍, 500 ല്‍ പരം അംഗങ്ങള്‍ ഒരു കുടുംബം പോലെ
ഒരുമയോടെ സ്‌നേഹ സൗഹാര്‍ദ്ദങ്ങള്‍ പങ്കുവച്ച് മുന്നേറുന്നു.
യു.കെ. മലയാളി സംഘടനകളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
എന്നവകാശപ്പെടാം. ഈ ഹ്രസ്വകാലഘട്ടത്തില്‍ സന്തോഷിക്കാന്‍ തക്കാ പല
നേട്ടങ്ങളും നാം കരസ്ഥമാക്കി.
സ്‌പോര്‍ട്‌സില്‍ അസാധാരണ വളര്‍ച്ച തന്നെയാണ് നമ്മുടെ ഇടയില്‍ ഉണ്ടായത്.
സ്‌പോര്‍ട്‌സ് തരംഗം തന്നെ നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നു. ദേശീയവും
പ്രാദേശികവുമായ പല മത്സരങ്ങളിലും നാം വിജയശ്രീലാളിതരായി. നൃത്തരംഗത്ത്,
സംഗീത രംഗത്ത്, അഭിനയ രംഗത്ത് ചിത്രകലാ രംഗത്ത് എല്ലാം നമ്മുടെ അംങ്ങള്‍
തിളങ്ങി.
അംഗങ്ങളുടെ എല്ലാ വിധത്തിലുമുള്ള സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടമാക്കാന്‍
MAP വേദിയായി. കലാസ്വാദകരെ ആസ്വാദനത്തിന്റെ നൂതന മേഘലകളിലേക്ക് നമ്മുടെ
അനുഗ്രഹീത കലാകാരന്മാര്‍ ആനയിച്ചു.
പൊതുവിജ്ഞാനത്തിന്റെ മാറ്റുരയ്ക്കാന്‍ ക്വിസ് മത്സരങ്ങള്‍....
അക്ഷരങ്ങളുടെ പ്രഭ ചൊരിഞ്ഞ് കൊണ്ട് ജ്യോതി നമ്മുടെ വഴികാട്ടിയായി.
അങ്ങനെ നേട്ടങ്ങള്‍ അനവധിയാണ്... ഈ നേട്ടങ്ങളിലെല്ലാം നമുക്ക്
സന്തോഷിക്കാം.... ആഹ്ലാദിക്കാം. ഈ നേട്ടങ്ങളെല്ലാം നാം നേടിയെടുത്തത്
നേതൃനിരയിലുള്ളവരുടെ നിസ്വാര്‍ത്ഥമായ തീവ്ര ശ്രമങ്ങളും അംഗങ്ങളുടെ
അകമഴിഞ്ഞ സഹകരണത്താലും ആയിരുന്നു.
നമ്മുടെ നേട്ടങ്ങളില്‍ വച്ച് സര്‍വ്വ പ്രധാനമായത് ഒരു കുടക്കീഴില്‍
എല്ലാവരും ഒരുമയോടെ കൈകോര്‍ത്ത് പിടിച്ച് സ്‌നേഹസൗഹാര്‍ദ്ദങ്ങള്‍
പങ്കുവച്ച് മുന്നേറുവാനുള്ള സാഹചര്യo സംജാതമായി എന്നുള്ളതാണ്.
 വസ്തുതകള്‍ ഇങ്ങനെയാണെങ്കിലും ഒരു സ്വയം
വിമര്‍ശനാത്മകമായ തലത്തില്‍ നാം ചിന്തിക്കുമ്പോള്‍ നാം ഇതിലും ഏറെ
മുന്നോട്ട് പോകേണ്ടതുണ്ട്. തനിയാവര്‍ത്തനങ്ങളായ ചില പ്രവര്‍ത്തനങ്ങളില്‍
മാത്രം നാം കുടുങ്ങിക്കിടക്കാതെ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി നൂതന
ചക്രവാളങ്ങളിലേക്ക് നമ്മുടെ സംഘടന ഉയരേണ്ടതുണ്ട്.
നമ്മുടെ ഇടയിലുള്ള കൗമാര പ്രായക്കാര്‍ അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍
നിസ്സംഗത പുലര്‍ത്തുന്നു. ആരോഗ്യകരമായ ഇടപെടലുകളിലൂടെ ഇതിനൊരു മാറ്റം
വരുത്തേണ്ടതുണ്ട്.കൌമാരാപ്രയകാര്‍ക്കും, യുവതി യുവാക്കള്‍ക്കും ലക്ഷ്യബോധതോടെ മുന്നേരുന്നതിനുള്ളാ ക്ലാസ്സ്കളും ചര്‍ച്ചകള്‍ളും നടത്തേണ്ടതുണ്ട് .ഇതിനായി പ്രതിഭാ സമ്പന്നനായ Dr. Rajesh നെ പോലുള്ളവരുടെ കഴിവുകള്‍ ഉപയോഗ പെടുത്താവുന്നതാണ്.
ഒരു ചാരിറ്റി ഫണ്ട് നമുക്ക് ഉണ്ടെങ്കിലും അതിന്റെ
പ്രവര്‍ത്തനങ്ങള്‍  തുലോം തുച്ഛമാണു.നമ്മുടെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫുഡ്
ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് കിട്ടുന്ന പണം
ചാരിറ്റിയ്ക്കായി മാറ്റിവയ്ക്കാവുന്നതുമാണ്.
അസോസിയേഷന്‍ നിലകൊള്ളുന്നത് നമ്മുടെ ഭാഷയേയും സംസ്‌കാരത്തെയും
ഉയര്‍ത്തിപ്പിടിക്കുന്നതിനണെങ്കിലും National integration എന്ന
തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കിട്ടി
വര്‍ഷങ്ങളായെങ്കിലും ആ തലത്തിലേക്ക് നാം ഉയര്‍ന്നില്ല. നമ്മുടേത്
മാത്രമായ തില കാര്യപരിപാടികളുമായി പൊതു ധാരയില്‍ നിന്ന്
അന്യവത്ക്കരിക്കപ്പെട്ട് നമുക്ക് അധികം മുന്നേറാനാവില്ല. നമ്മുടെ ചില
പൊതു പര്പാടികളിലെങ്കുലും ഇവിടുത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുകയും
അവരുമായി തുറന്ന ആശയവിനിമയത്തിനുള്ള വേദി ഒരുക്കുകയും വേണം. ചില പൊതു
പര്പാടികളിലെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍
മാറ്റിവച്ചുകൊണ്ട് എല്ലാവരെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും അവരുടെ
കലാപരിപാടികള്‍ ചെയ്യുവാന്‍ അനുവദിക്കുന്നതും ഉചിതമാണെന്ന് തോന്നുന്നു.ഇത് വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ ഇടപഴലുകള്‍ക്കും,സംസ്‌കാരങ്ങളുടെ പരസ്പരം ഉള്ള
കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയക്കും സഹായകമാകും. അങ്ങനെ
നമുക്ക് നാനാത്വത്തിലെ ഏകത്വം എന്ന മഹനീയ സംസ്‌കാരത്തെ
ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാം.
സാമ്പത്തികമാന്ദ്യത്തില്‍ നിലച്ചുപോയ കൗണ്‍സില്‍ ഫണ്ട് തിരിച്ചു
പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ആറുമാസത്തില്‍ ഒരിക്കല്‍ഗിലും പൊതുയോഗം വിളിച്ചു പ്രവര്‍ത്തനങ്ങള്‍ വിലഇരുത്തണം.





ജനിച്ച് വളര്‍ന്ന നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരെയും വെടിഞ്ഞുള്ളാ ഈ
പ്രവാസ പ്രയാണത്തില്‍ പരസ്പരം താങ്ങും തണലുമായി നിലകൊള്ളുമ്പോള്‍
പ്രവാസത്തില്‍ പ്രയാണത്തില്‍ നുതനാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു.
ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഇല്ലാതെ അനസ്യൂതമായി നടക്കേണ്ട
പ്രക്രിയയാണ്.
എങ്കിലും ഭിന്നിപ്പിന്റെ അപസ്വരങ്ങള്‍ക്കെതിരെ ജാഗ്രത
പുലര്‍ത്തേണ്ടതുണ്ട്. സമത്വബോധവും സമത്വ ദര്‍ശനവും നമുക്ക് നഷ്ടപ്പെടുന്ന
നിമിഷം ഭിന്നിപ്പിന്റെ വിത്തുകള്‍ വളര്‍ന്ന് വലുതാകാനുള്ള സാഹചര്യം
ഉണ്ടാവും. സഹജീവികളെ നിസ്സാരവത്ക്കരിച്ച്‌കൊണ്ട് സ്വന്തം അപ്രമാദിത്യവും
ഔന്നത്യവും സ്ഥാപിച്ചെടുക്കാനുള്ള വെമ്പലുകളാണ് നമ്മുടെ സാമൂഹിക
ജീവിതത്തെ കലുഷിതമാക്കുന്നത്. നമ്മുടെ ബന്ധങ്ങളെ തകര്‍ത്ത്
തരിപ്പണമാക്കേണ്ടത്.
ഒരു പക്ഷേ പരിണാമത്തിന്റെ വൈവിദ്ധ്യങ്ങളായ ദശകളിലൂടെ കടന്നു വന്നത്
കൊണ്ടാവാം നമ്മിലെല്ലാം ഔന്നത്യബോധവും മേധാവിത്വ ചിന്തകളും ഉണ്ട്.
ചിലരില്‍ അത് പ്രകടവും ചിലരില്‍ അത് സുഷുപ്താവസ്ഥയിലുമാവും. ഈ
ജന്തുസഹജമായ ഉള്‍പ്രേരണകളാണ് മത്സരാധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം എന്ന
അപച്യുതിയില്‍ നാം അകപ്പെട്ടിരിക്കുന്നത്. എവിടെ മത്സരമുണ്ടോ അവിടെ
സൗഹാര്‍ദ്ദമില്ല. സ്‌നേഹത്തിന്റെ പനിനീര്‍പ്പൂക്കല്‍ അവിടെ വിരിയില്ല.
മത്സരാധിഷ്ഠിതമല്ലാത്ത ഒരു സാമൂഹിക ജീവിതവും പുരോഗതിയും നമുക്ക്
സാധ്യമല്ലേ?
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണെന്ന് തോന്നുന്നു.
സഹജീവികളെ നിസ്സാരവത്ക്കരിച്ചുകൊണ്ട് സ്വന്തം ഔന്നത്യം
സ്ഥാപിച്ചെടുക്കാനുള്ള നമ്മുടെ വെമ്പലുകളെ നാം തിരിച്ചറിയണം. എന്നാല്‍
മാത്രമേ നാം അതില്‍ നിന്ന് വിമുക്തമാകയുള്ളു. (ചില മതപരമായ
ആചാരാനുഷ്ഠാനങ്ങളിലൂടെ ഇത് നമുക്ക് അടിച്ചമര്‍ത്താം. അത് കൂടുതല്‍
സങ്കീര്‍ണ്ണമായ സാമൂഹിക ജീവിതത്തിലേക്കു ന്മെ നയിക്കും.)  ഈ
തിരിച്ചറിവ് നമുക്ക് ഉണ്ടാവുന്നത് നമ്മുടെ സാമൂഹിക ബന്ധങ്ങളിലൂടെയാണ്.
അങ്ങനെയാണ് നമ്മുടെ സാമൂഹിക സംഘടനകള്‍ ജീവിതത്തിന്റ ്ശ്രീകോവിലായി
വാഴുന്നത്. ജീവിതത്തിന്റെ അള്‍ത്താരയായി മാറുന്നത്.
കണ്ണാടി നമ്മുടെ മുഖത്തിലെ വൈരുപ്യങ്ങളെപ്പറ്റി നമ്മെ ബോധവാനാക്കുന്നു.
സാമൂഹിക ബന്ധങ്ങള്‍ നമ്മുടെ ആത്മാവില്‍ അടിഞ്ഞ് കൂടിയ
വൈരുദ്ധ്യങ്ങളെപ്പറ്റി നമ്മെ ബോധവനാകാക്കുന്നു. കൈകോര്‍ത്ത് പിടിച്ച്
ഒരുമയോടെ മുന്നോട്ടു പോകണമെങ്കില്‍ ആ വൈരുദ്ധ്യങ്ങളെ
തിരസ്‌ക്കരിക്കേണ്ടത് ഒരു അനിവാര്യ അവസ്ഥാവിശേഷമായി സംജാതമാകും.അപ്പോള്‍ ഒരു
പഴുത്ത ഇല രാത്രിയുടെ നിശബ്ദതയില്‍ ഞെട്ടറ്റ് വീഴുന്നതുപോലെ നമ്മുടെ
ഉള്ളിലുള്ള മത്സരാധിഷ്ഠിത തൃഷണകള്‍ നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകും.
മത്സരാധിഷ്ഠിത തൃഷ്ണകള്‍ക്ക് രൂപാന്തരീകരണം സംഭവിച്ച് ,അവക്ക്‌ ഉദാത്തീകരണം
സംഭവിച്ച് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും  പ്രവാഹമായി മാറും.

വൈദേശികമായി ആധിപത്യം ഇല്ലാത്ത സ്വതന്ത്രമായ നിലനില്പാണ് അസ്സോസിയേഷന്റെ
അടിസ്ഥാനം. ഇവിടെ പ്രമാണികാ ഗ്രന്ഥങ്ങളുടെ ഉദ്ധരണികളിലൂടെ നമ്മെ
ഭയപ്പെടുത്താന്‍ ആരുമില്ല. മാജിക്കുകള്‍ കാണിച്ച് നമ്മളില്‍ നിന്ന്
ഭയഭക്തി ബഹുമാനങ്ങള്‍ ആവശ്യപ്പെടുന്ന ആചാര്യന്മാര്‍ ഇല്ലാ.... സ്വയം
നിര്‍ണ്ണയക അവകാശവും, സ്വയംഭരണവകാശത്തലും സമ്പന്നരാണ് നാം. ജാതിമത
ഭേദമെന്യേ ഒരു മിക്കാനുള്ള ഒരിടം. സ്‌നേഹ സൗഹാര്‍ദ്ദങ്ങള്‍
പങ്കുവയ്ക്കുവാനുള്ള ഒരിടം. അതെ നമ്മുടെ അസ്സോസിയേഷന്‍ നമ്മുടെ
ജീവിതത്തിന്റെ ശ്രീകോവിലാണ്. നമ്മുടെ ജീവിതത്തിന്റെ അള്‍ത്താരയാണ്.
അതിന്റെ പരിശുദ്ധിയും പരിപാവനതയും കാത്തുസൂക്ഷിക്കാം.

ഈ കുറിപ്പിലൂടെ അസോസിയേഷനെപ്പറ്റിയുള്ള ലളിതമായ ചില  ആശയങ്ങള്‍ന് ഞാന്‍
പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. കൂടുതല്‍ സര്‍ഗ്ഗാത്മകവും പ്രായോഗികവുമായ
ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇത് തുടക്കമാകും എന്ന
പ്രത്യാശയുണ്ട്. അസോസിയേഷന്‍ പുതു സാരഥികള്‍ക്ക് വിജയപ്രദമായ
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍സാധിക്കുമാറാകട്ടെ എന്ന്
ആശംസിക്കുന്നു.