2017, ഡിസംബർ 24, ഞായറാഴ്‌ച








മത്സരങ്ങളില്ലാത്ത, വിജയികളും പരാജിതരും ഇല്ലാത്ത ഒരു ലോകസംവിധാനാം  എത്ര സുന്ദരമായിരിക്കും !!!!
എല്ലാവരും തനത്  കഴിവുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തന പരിണാമം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിതന്നെ ലക്ഷ്യമായി ഭവിക്കുമ്പോള്‍, നാം പ്രകൃതിയുടെ സ്വാഭാവിക ഊര്‍ജ്ജതന്ത്രവുമായി സ്വാഭാവിക ലയവിന്യാസത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.
മലമുകളില്‍ ഉടലെടുക്കുന്ന ഒരു നീരുറവ, എങ്ങിനെയാണ് സമുദ്രത്തില്‍ പതിക്കുന്നത്, ആ തരത്തിലുള്ള ഒരു സ്വാഭാവിക ഊര്‍ജ്ജവിന്യാസം നമ്മില്‍ എല്ലാവരിലും ഉണ്ട്. ആ സ്വാഭാവിക ഊര്‍ജ്ജ പ്രവാഹമാണ് നമ്മെ അനുനിമിഷം മുന്നോട്ട് നയിക്കുന്നത്. മത്സരങ്ങളും, വിജയികളും, പരാജിതരും അഭിനന്ദനവും കുറ്റപ്പെടുത്തലും മനുഷ്യന് സംഭവിച്ച അപചയത്തില്‍ നിന്നുടലെടുത്തതാണ്. അത് പ്രകൃതി വിരുദ്ധമാണ്. വിജയികളും പരാജിതരും എന്ന് മര്‍ത്യനെ മുദ്രകുത്തപ്പെടുന്ന കാലത്തോളം ലോകസംഘര്‍ഷങ്ങള്‍ ഒരു നിഴല്‍പോലെ നമ്മെ പിന്‍തുടരും.
മര്‍ത്യബോധമണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിവാര്യ പരിണാമത്തിന്റെ ഏതോ ദശയില്‍ ഒരുപക്ഷേ മത്സരാധിഷ്ഠിതമായ ജീവക്രമങ്ങളില്‍ നിന്ന് നാം മുക്തരാകും. ആത്  ഒരു പ്രത്യാശയാണ്.. പക്ഷേ വര്‍ത്തമാനകാലം നമ്മോടാവശ്യപ്പെടുന്നത് മത്സരമാണ്. മത്സരവേദികളാണ് നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരിക തീവ്രതകളല്ലാതെ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ അതിനുള്ള മനോഭാവങ്ങള്‍ നമ്മുടെ ഉള്ളില്‍ വേരുപിടിക്കുകയാണെങ്കില്‍ ജീവിതം ഒരു ലീല യായി നമുക്കനുഭവപ്പെടും.
മത്സരവേദികള്‍, മത്സരാര്‍ത്ഥികളില്‍ വന്യമായ ഒരു ഊര്‍ജ്ജം സൃഷ്ടിക്കുന്നുണ്ട്. ആ വന്യതയെ ഉദാത്തികരിക്കുമ്പോഴാണ് സൗഹാര്‍ദ്ദത്തിന്റെ, നൂതന ചക്രവാളം ഉടലെടുക്കുന്നതും ജീവിതം ഒരു ലീലയായി നമുക്ക് അനുഭവപ്പെടുന്നതും.
ഞാന്‍ ഇങ്ങനെയെല്ലാം ചിന്തിച്ചുപോയത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിസ്മത്സരത്തില്‍ പങ്കെടുത്തപ്പോഴാണ്.
സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ഇതു സംഘടിപ്പിച്ച അസോസിയേഷന്‍ ഭാരവാഹികൾക്കും , അത് നല്ലരീതിയില്‍ നടത്തിയ ക്വിസ് മാസ്റ്റര്‍ മോഹന്‍ ഡാനിയല്‍ ഉം  മിനി ഡാനിയേൽ ഉം  പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
ക്വിസ് മാസ്റ്റർ ഉടെ  പല ചോദ്യങ്ങളും ഗതകാല ഓര്‍മ്മച്ചെപ്പുകള്‍ തുറക്കുന്ന താക്കോല്‍ക്കൂട്ടങ്ങളായിരുന്നു. ആ ചെപ്പുകള്‍ തുറക്കപ്പെട്ടപ്പോള്‍ കൗമാരവും യൗവനവും വീണ്ടും വന്നതുപോലെ തോന്നി. നല്ല രീതിയിൽ സംഘടിപ്പിച്ച അസോസിയേഷൻ ഭാരവാഹികൾക്ക്  ഒരായിരം അഭിനന്ദനങ്ങള്‍.. 

2017, ഡിസംബർ 23, ശനിയാഴ്‌ച











ക്രിസ്തുമസ്: സത്യത്തിന് സാക്ഷ്യം വഹിച്ചവന്റെ ജന്മദിനം
'സത്യം' അത് എന്താണ്?
പീലാത്തോസിന്റെ ചോദ്യത്തിന് മുന്നില്‍ ക്രിസ്തുനാഥന്‍ നിശബ്ദനായി.
ആ നിശബ്ദത പ്രപഞ്ചരഹസ്യങ്ങളുടെ സാദ്രമായ  സങ്കീര്‍ത്തനമായിരുന്നു.
നാമരൂപരഹിതമായ, വാക്കുകള്‍ക്ക് അതീതമായ ഉണ്മയെ, ചിന്തകള്‍കൊണ്ട് മനോവ്യാപാരങ്ങള്‍കൊണ്ട് ബുദ്ധിയുടെ അപഗ്രഥനപാടവംകൊണ്ട്, വാക്കുകള്‍കൊണ്ട് പ്രാപിക്കുക അസാധ്യം!
കടലിലെ തിരമാലകള്‍പോലെ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ചിന്തകളും മനോവ്യാപാരങ്ങളും അതില്‍നിന്ന് ഉടലെടുക്കുന്ന വാക്കുകളും നമ്മില്‍ നിന്ന് സ്വാഭാവികമായി കൊഴിഞ്ഞുപോകുമ്പോള്‍, നിതാന്തമായ ഒരു ശൂന്യതയില്‍ നാം എത്തിപ്പെടും. സവിശേഷമായ ആ ഏകാന്തതയില്‍ ഉറവയെടുക്കുന്നതാണ് ജീവന്റെ ജലം. അത് ബോധമണ്ഡലത്തിന്റെ നിത്യനൂതനമായ തലമാണ്. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും എല്ലാത്തിനെയും  പ്രകാശിപ്പിക്കുന്നതുമായ  സ്വന്തം ബോധമണ്ഡലത്തിനെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചയാണ് ക്രിസ്തുമസ് നമുക്ക് പ്രദാനം ചെയ്യുന്നത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.

2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച







                                                വിലാപം


                                                                             






ഇളന്തിക്കര, പുത്തന്‍ വേലിക്കര എന്ന ഞങ്ങളുടെ 'വികസ്വര' ഗ്രാമത്തിന്റെ ഹൃദയധമനിയാണ് ഈ പുഴ. ഞങ്ങളുടെ ഗ്രാമത്തിന്റെ മൂന്നു അതിര്‍ത്തികളും ഈ പുഴയിയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഒരുകാലത്ത് ഈ പുഴയുടെ തീരങ്ങളിലെ കുളിക്കടവുകള്‍ നീന്തുന്നവരുടെയും, കളിക്കുന്നവരുടെയും അലക്കുന്നവരുടെയും സാന്നിദ്ധ്യത്തില്‍ ബഹളമയമായിരുന്നു.
ഇന്ന് എല്ലാം നിശബ്ദമാണ്.
കുളിക്കടവുകള്‍ എന്ന സ്ഥലം തന്നെ പുഴകളുടെ തീരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
നെഞ്ചില്‍ ഉയരുന്ന നീറ്റലോടെയായിരുന്നു പഴയ കുളിക്കടവുകളുടെ തീരത്ത് എത്തിച്ചത്.
ആരും തിരിഞ്ഞ് നോക്കാതെ പായലുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ്....
ഞാന്‍ വിഷാദത്തോടെ എന്റെ പ്രിയപ്പെട്ട പുഴയെനോക്കി.... ഒരു ജനതയുടെ മുഴുവന്‍ പാപഭാരങ്ങളും വഹിച്ച് ഇനി ഓഴുകാന്‍ വയ്യാത്തവിധം പുഴ തളരുകയാണ്.
നിശ്ചലതയുടെ വരണ്ട നിശബ്ദതയും, മ്ലാനതയും പുഴയുടെ മാലിന്യങ്ങള്‍ ഒപ്പം നിറഞ്ഞു നിന്നു.
ഒഴുകി ഒഴുകി എല്ലാ  മാലിന്യങ്ങളും  അകറ്റി സംശുദ്ധതവീണ്ടെടുത്തിരുന്ന ഞങ്ങളുടെ പുഴയ്ക്ക് ഇനി ഒഴുകാനുള്ള സ്വാഭാവിക ഉഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുന്നു.
നമ്മുടെ പാപ മാലിന്യങ്ങള്‍ അതിര് കടക്കുന്നു!!
ഒഴുകാന്‍ മടിച്ച് പുഴ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതുപോലെ.... അല്ല പുഴ മരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഈ പുഴയെ  പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിക്കാതെ ഞങ്ങളുടെ ഒരു ദിനം കടന്നു പോകില്ലായിരുന്നു.
പുഴയെ വിസ്മരിച്ച് പാലങ്ങളെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോഴെ ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു, പുഴയുടെ താളവും.
പുഴ ഞങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവികഭാഗമായിരുന്ന കാലഘട്ടത്തില്‍ ഞങ്ങള്‍ കേവലം ഭൂവാസികളെപ്പോലെയായിരുന്നു ഇടപെട്ടിരുന്നത്. അന്ന് ഗ്രാമത്തില്‍ വേലികളും, മതിലുകളും അപൂര്‍വ്വമായിരുന്നു.
 ഇന്ന് എല്ലാവരും വേലികള്‍ക്കുള്ളില്‍ അല്ല, മതിലുകള്‍ക്കുള്ളിലിരുന്നാണ് ചിന്തിക്കുന്നതും ,  സംസാരിക്കുന്നതും പരസ്പരം നോക്കുന്നതും!! കേവലം ഒരു ഭൂവാസിയെ തേടി പുഴയുടെ തിരങ്ങളിലൂടെ , ഗ്രാമത്തിന്റെ തെരുവീഥികളിലൂടെ തലങ്ങും വിലങ്ങും  ഞാന്‍ അലഞ്ഞു.
ഞാന്‍ കണ്ടുമുട്ടിയത് കടുത്ത ക്രിസ്ത്യാനികളായിരുന്ന, മാര്‍ക്‌സിസ്റ്റുകാരെ, കോണ്‍ഗ്രസ് കാരെ, ബിജെപിക്കാരെ, ആര്‍ത്തിയോടെ യുദ്ധം ചെയ്യുന്നവരെ, യുദ്ധമുന്നണിയില്‍ നിന്ന് പിന്‍തിരിയുന്ന വിഷാദമുഖരെ, നെറ്റിയില്‍ ചന്ദനക്കുറി ധരിച്ച പ്രത്യേക  തരം ഭാരതീയരെ, ഫ്രീക്കന്‍മാരെ അങ്ങനെ പലരെയും.....
മതിലുകളുടെ വേലിക്കെട്ടുകളുടെ മാലിന്യം പുരളാത്ത കേവലം ഒരു ഭൂവാസിയെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
പുഴ മരിക്കുകയാണെന്ന് നാം എങ്ങിനെയാണ് അറിയുന്നത്‌ ?
നമ്മുടെ കാലുകള്‍ മണ്ണിലല്ല. ഭൂമിയിലല്ല. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഏതോ അന്യഗ്രഹജീവികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. പുഴ മരിക്കുന്നതിനോടൊപ്പം കേവലം ഭൂവാസികളും മരിക്കുകയാണ്.
ഇതൊരു വിലാപമാണ്. കണ്ണീരില്‍ കുതിര്‍ന്ന വിലാപം.
 മരിച്ചുകൊണ്ടിരിക്കുന്ന കേവലം ഒരു ഭൂവാസിയുടെ മുതലക്കണ്ണീരില്‍ കുതിര്‍ന്ന വിലാപം!!!

2017, ഏപ്രിൽ 15, ശനിയാഴ്‌ച

 ഉയർപ്പുതിരുന്നാളിന്റ  ആശംസകൾ .





അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കുമ്പോൾ നാം പറയുന്നതും പ്രവൃത്തിക്കന്നതും പലതും നിരർത്ഥകവും  വ്യർത്ഥവും  ആണെന്ന്  തോന്നുന്നു !!!
അഹങ്കാരത്തിന്റയും തൻപോരിമയുടെയും ചുടു  തട്ടി  വിരിയുന്നതാണ്  അവയിൽ പലതും .
അതുകൊണ്ടു തന്നെ  സംഘർഷാബന്ധിതമാണ്‌  മർത്യ ബന്ധങ്ങൾ.

നമ്മുടെ തീവ്ര പരിശ്രമങ്ങൾ .....പ്രഖ്യാപിത വിജയങ്ങൾ  നിരർത്ഥകതയുടെ തീരത്തു തലതല്ലി കരയുന്നു !!

അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കാനും
നിതാന്തമായ ശുന്യതയിലേക്കു മിഴികൾ ഉയർത്താനുംഉള്ള
ക്ഷണം ആണ്  ഉയർപ്പുതിരുന്നാൾ .

ധന്യമായാ നിശബ്ദ്തയിൽ ഹൃദയത്തിൽ വിരിയുന്നത് എന്താണ് ?
ഉപധികൾ ഇല്ലാത്ത സ്‌നോഹോർജ്ത്തിന്റ പ്രവാഹമാണ് ....സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന പ്രഭയാണ് .......

എല്ലാവർക്കും ഉയർപ്പുതിരുന്നാളിന്റ  ആശംസകൾ .

2017, മാർച്ച് 31, വെള്ളിയാഴ്‌ച



കല്ലായ് മാറാതെ പുഴയായി നമുക്ക് ഒഴുകാം.......







സംശുദ്ധമായ തെളിനീരും വഹിച്ചുകൊണ്ട് ശാന്തസുന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ പെട്ടെന്ന് കടുത്ത പേമാരിയാലും മറ്റും പ്രക്ഷുബ്ധമാകും, കടുത്ത ക്ഷോഭത്തോടുകൂടി കലങ്ങിമറിഞ്ഞ് ഭീകരമായ ശബ്ദഘോഷത്തോടെ അതുവരെ സൗഹാര്‍ദ്ദ ലയനത്തിലായിരുന്ന ഇരുകരകളെയും നിര്‍ദാക്ഷിണ്യം വിഴുങ്ങുകയും ചെയ്യും.
പക്ഷേ പുഴയ്ക്ക് അധികം നാള്‍ ഈ നില തുടരാനാവില്ല. വളരെ വേഗം തന്നെ പുഴ അതിന്റെ സ്വത്വം തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യും. വീണ്ടും നിശബ്ദമായി സംശുദ്ധമായ ജലവും വഹിച്ചുകൊണ്ട് അതിന്റെ അനിവാര്യമായ പ്രയാണം തുടരും.
സാധാരമക്കാരായ നമ്മളും ഈ പുഴയെപ്പോലെ തന്നെയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളില്‍ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും പറയരുതാത്തത് പറയുകയും ചെയ്യരുതാത്തത് ചെയ്യുന്നവരും.
അത്തരം പ്രക്ഷുബ്ധാവസ്ഥ നൈമിഷികമായിരിക്കട്ടെ. സൗഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും സ്വത്വം നാം തിരിച്ചറിയുകയും എത്രയും പെട്ടെന്ന് വീണ്ടെടുക്കുകയും വേണം.
അക്രമാസക്തമായി ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തികച്ചും അപലപനീയമാണ്. അതിന് യാതൊരു പ്രസക്തിയും നമ്മുടെ സമൂഹത്തില്‍ ഇല്ലാതിരിക്കട്ടെ.
 അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാക്കുന്നതിനേക്കാള്‍ എത്ര നല്ലതാണ് സമവായത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അതല്ലെ മഹത്തരമായ കാര്യം.
ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിലല്ല മഹത്വം, അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിലല്ലേ ജീവിത മഹത്വം? ഒരു പുഴയില്‍ രണ്ട് പ്രാവശ്യം നമുക്ക് കുളിക്കാന്‍ കഴിയില്ല. നിത്യ നൂതനത്വം ആണ് ജീവിതത്തിന്റെ മനോഹാരിത! അത് അനുനിമിഷം നൂതനത്വം കൈവരിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് സ്വയം ഊര്‍ജ്ജം സമാഹരിക്കുകയും ചെയ്യുന്നു. പക്ഷേ നാം ഇവിടെ ജാഗ്രത പുലര്‍ത്തണം. ഈ സ്വാഭാവിക പ്രയാണത്തെ ബോധപൂര്‍വ്വമോ അബോധ പൂര്‍ണ്ണമോ ആയി മലീമസമാക്കാനുള്ള ചിലരുടെ പ്രവണതകളെയാണ്. അവിടെ നാം തിരുത്തല്‍ ശക്തികളാകണം. അവിടെ നാം നിസ്സഗംത പുലര്‍ത്തുന്നത് അത് മരണ തുല്യമാണ്.
വിദ്യേഷങ്ങളില്‍ അധിഷ്ഠിതമായ ചിന്തകള്‍ക്കും, വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും നമ്മുടെ സഹൂഹത്തില്‍ യാതൊരു പ്രസക്തിയും ില്ലാതായിരിക്കുന്നു.


സൗഹാര്‍ദ്ദവും സഹകരണവുമാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അടിത്തറ. അത് നഷ്ടപ്പെട്ടാല്‍ എല്ലാ മഹാ വ്യാധികളും നമ്മെ തേടി എത്തും. നമ്മുടെ ഹൃദയം സ്‌നേഹ ജലം വറ്റി വരണ്ട സഹാറാ മരുഭൂമിക്ക് തുല്യമാകും. ജീവിതം യാന്ത്രികത്വത്തിന്റെ പിടിയിലമരും അത് അന്ധകാരമാണ്, മരണമാണ്.

നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന നന്മാ തിന്മ കൾക്ക് നാം  അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളാണ് !!
നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും  അതിനു ഊർജ്ജം പകരുന്നു . ഒരു പാപിയും ഒരു സുപ്രഭാതത്തിൽ  ചക്രവാളത്തിൽ ഉദയം ചെയ്യുന്നതല്ല .... ഒരു സുപ്രഭാതത്തിൽ  വളര്ന്ന്  പന്തലിക്കയ്ന്നതല്ല , അറിഞ്ഞോ അറിയാതെയോ  നാം മണ്ണ് ഒരുക്കുകയോ വളം ഇടുകയും വെള്ളം ഒഴി യ്ക്കയ്കയും  ചെയുന്നണ്ട് . അതുകൊണ്ടു തന്നെ തിന്മയെ പ്രധിരോധിക്കുന്നതോടെപ്പം തന്നെ  തിന്മയെ സ്വാംശീകരിക്കുന്ന പ്രക്രിയായും നമ്മിൽ  സംജാതമാകണം .
എന്ത് കൊണ്ടാണ് പാപം  ചെയാത്തവൻ  ഗാഗുൽത്താമല കയറിയത് ?
എന്ത് കൊണ്ടാണ് മഹാശിവൻ നിലകണ്ഠനായത് ?
തിന്മയെ നന്മ് കൊണ്ടുള്ള  സ്വാംശീകരണ  പ്രക്രിയയുടേ പ്രഘോഷണം  ആയിരുന്നു അവിടെ സംജാതമായിരുന്നത് .
എന്നും കലങ്ങി മറിഞ്ഞു ഒഴുകുന്ന  പുഴ ദേശവാസികൾക്കു  പേടിസ്വപനം  ആണ് .
തിന്മയെ നന്മ  കൊണ്ട്  സ്വംശീകരിക്യൻ കഴിയാത്ത സമൂഹ  മനസ്സ്  ഒരു ദുരന്തമാണ് !!

സമാധാനപൂർണ്ണമായ ഒരു അതിജീവനത്തിനു സ്വംശീകരണ  പ്രക്രിയ  നാം സ്വായത്തമാക്കേണ്ടതാണ് !!


2017, മാർച്ച് 16, വ്യാഴാഴ്‌ച








ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്.

ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.  നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, ഭിന്നിപ്പിന്റ്‌യും  മത്സരത്തിന്റയും  സ്‌പർദയുടെയും  അഗാധ  ഗർത്തത്തിലായിരുക്കും ......ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.
രക്തവും മജ്‌ജയും മാംസവും ഉള്ള സാധരണകാരായ നമ്മുക്ക് തെറ്റുകൾ  മനുഷ്യസഹജം .
തെറ്റുകൾ  പരസ്പരം  തിരിച്ചറിഞ്ഞു, പരസ്പരം ക്ഷമിച്ചു ഒരുമയേടെ മുന്നോട്ട്  പോകുവാൻ  ശ്രമിയ്ക്കുന്നവരെ നാം ഉൾക്കൊള്ളണം ...
ഭിന്നിപ്പിന്റ്‌  അപശബ്‌ദങ്ങളെ നാം  വിഷം പോലെ വർജീക്യണം .പ്രകോപനപരമായ ഒരുവാക്കും നമ്മിൽ നിന്ന് ഉയരാതെരിക്യട്ടേ......
നാമൊന്നാണ് .....ഒരുമയുടെ സംഗീർത്തനങ്ങൾ ആലപിച്ചു കൊണ്ട് നാംഒരുമയോടെ  മുന്നേറും.

2017, ഫെബ്രുവരി 25, ശനിയാഴ്‌ച




മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍