2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.






എല്ലാ ബുദ്ധിപരമായ വിലയിരുത്തലുകള്‍ക്കും അതീതമായി ഓണം നമ്മുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, ആഘോഷത്തിന്റെയും ആരവങ്ങള്‍ ഉണര്‍ത്തുന്നു. 
സമത്വബോധത്തിന്റെയും നീതിയുടെയും, സാഹോദര്യത്തിന്റെയും അനാദികാലംമുതല്‍ മുഴങ്ങിക്കൊണ്ടിരുന്ന ശംഖനാദം വീണ്ടും കേള്‍ക്കാന്‍ ചെവിയോര്‍ക്കുന്നു നാം....

പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളെ ആവോളം ആസ്വദിക്കാന്‍ ഓണക്കാലം നമ്മെ ക്ഷണിക്കുന്നു.
പൂക്കളവും, ഓണത്തുമ്പികളും ഓണനിലാവും വീണ്ടും നമ്മുടെ ഹൃദയങ്ങളില്‍ തേന്മഴയായി പെയ്തിറങ്ങുന്നു. അതെ ഓണം ആഹ്ലാദാരവങ്ങളുടെ ഒരു പുണ്യകാലം!
 മഹാബലി തമ്പുരാനും, വാമനനും വീണ്ടും നമ്മുടെ ഹൃദയത്തില്‍ പുനര്‍ജനിക്കുമ്പോള്‍, ആ നിതാന്ത സത്യം വീണ്ടും നാം  ഓര്‍ക്കുന്നു....
അവകാശവാദങ്ങളില്ലാതെ നന്മകള്‍ ചെയ്യുക. ഫലേച്ഛയില്ലാതെ സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. അവകാശവാദങ്ങളിലും  തന്പെരിമയിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നമ്മെ പാതാളത്തിന്റെ ഇരുളിമയിലേക്ക് ആനയിക്കും.

ഈ പ്രപഞ്ചത്തെ പ്രകാശപൂരിതമാക്കുന്നത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ പ്രഭയാലാണ്. ഫലേച്ഛയില്ലാത്ത സ്വകര്‍മ്മാനുഷ്ഠാനങ്ങളാല്‍ ഈ പ്രപഞ്ചമാകെ പ്രകാശപൂരിതമാക്കട്ടെ. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഓണാശംസകള്‍....

1 അഭിപ്രായം: