2014, മേയ് 18, ഞായറാഴ്‌ച

അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍! താമരപൂവിന്, അഭിവാദ്യങ്ങള്‍!!  


  


ഐസ്‌ക്രീം നുണഞ്ഞ് കൊതിമാറാത്ത കുഞ്ഞുങ്ങളുടെ ഭാവചേഷ്ടകള്‍ ഉള്ള
നേതാക്കന്മാരെ ഒഴിവാക്കി സനാധനധര്‍മ്മവും വികസനവും ഒരുപോലെ
ഉരക്കഴിക്കുന്ന മോദിയെപ്പോലെയുള്ള കരുത്തുറ്റ നേതാവിനെ
ഇന്ദദ്രപ്രസ്ഥത്തില്‍ അവരോധിക്കുകവഴി നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും
പാകതയും ആണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ വോട്ടര്‍മാര്‍
ജനാധിപത്യത്തില്‍ സജീവമായി പങ്കാളികളാവുന്നു എന്നത് തന്നെ ആഹ്ലാദകരമാണ്.
ആര്‍ഷഭാരത സംസ്‌കാരത്തെയും സനാധനധര്‍മ്മത്തെയുംപറ്റി ലോകം അറിയുന്നത്
വിവേകാനന്ദനിലൂടെയാണ്. സനാധന ധര്‍മ്മത്തിന്റെ പ്രായോഗികക തീഷ്ണതയും
സൗരഭ്യവും ലോകം അനുഭവിച്ചത് മഹാത്മാഗാന്ധിയിലൂടെയായിരുന്നു.
അഹിംസയും സഹനസമരവും അനീതിക്കും അക്രമത്തിനെതിരെയുള്ള ചക്രായുധമായി മാറിയത് ഭാരതം എക്കാലത്തും നെഞ്ചോട് ചേര്‍ത്ത് വച്ച് സനാധന ധര്‍മ്മത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുകൊണ്ടാണ്. അങ്ങനെ ചരിത്രത്തിന്റെ
വിവിധഘട്ടങ്ങളില്‍ ദദാര്‍ശിനികമായും,പ്രായോഗികമായും മാറ്റുരയ്ക്കപ്പെട്ട
സനാധന ധര്‍മ്മത്തിന്റെ ചിറകില്‍ ഏറിയാണ് മോദി ഇന്ദദ്രപ്രസ്ഥഥത്തിലേക്ക്
ആഗതനാവുന്നത്. മോദിക്കും പരിവാരസംഘത്തിനും ഹൃദയംനിറഞ്ഞ വിജയാശംസകള്‍.

വിജയാഹ്ലാദാരവങ്ങളോടെ രഥചക്രം ഇന്ദദ്രപ്രസ്ഥത്തില്കെ ഉരുള്മ്പോള്‍
അതിനടിയിപ്പെട്ട് ഞെരിഞ്ഞമര്‍ന്ന നിരപരാധികളുടെ
ആത്മാക്കള്‍ അവര്‍ക്ക് മാപ്പ് നല്‍കട്ടെ.
നിണം അണിഞ്ഞ ആ കാല്‍പാടുകള്‍ ഒരോ ഭാരതീയന്റെയും വിങ്ങുന്ന നെഞ്ചിലുണ്ട്.
ചോരപ്പുഴകളുടെചരിത്രം ആവര്‍ത്തിക്കില്ലെന്ന പ്രത്യാശയോടെ,
സമവായത്തിന്റെയും, മതസൗഹാര്‍ദ്ദത്തിന്റെയും നീതിയുടെയും
സാഹോദര്യത്തിന്റെയും   പുതിയൊരു ചരിത്രം എഴുതപ്പെട്ടെ എന്നാ പ്രത്യാശയോടെ വിജയാശംസകള്‍ നേരുന്നു.
ലക്ഷോപലക്ഷം സാധാരണക്കാരുടെ ഹൃദയം തുടിയ്ക്കുന്നത് ജനനന്മയ്ക്ക്
വേണ്ടിയാണ്. കൊടിയുടെ വര്‍ണ്ണവും പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടും
അല്ല അവരെ ആകര്‍ഷിക്കുന്നത്. ജനനന്മമാത്രമാണ് അവരുടെ ജീവശ്വാസം.
ചരിത്രപരമായ ഈ നിയോഗത്തില്‍ നിന്ന് മോദിയും സംഘപരിവാറും കാലിടറിയാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ആംആദ്മിയായിരിക്കും. ആ ചരിത്രപരമായ
നിയോഗത്തിന്റെ സാക്ഷാത്കാരത്തിനായി ഒരുപക്ഷെ മോദിയും സംഘപരിവാറും രഥചക്രം
ഉരുട്ടമെന്ന് തോന്നുന്നു.അതെ ആംആദ്മിയുടെ വളര്‍ച്ചയും തകര്‍ച്ചയും ഇനി
മോദിയിലൂടെയാണ്.

 Show message history

4 അഭിപ്രായങ്ങൾ: