| 1:14 PM (4 hours ago) | ![]() ![]() ![]() | ||
| ||||
സമത്വ സുന്ദരമായ ലോകത്ത് മഹത്വത്തിന്റെ ചക്രവർത്തിയായി വാണരുള്ളിയിരുന്ന മഹാബലി തമ്പുരാൻ പാതാളത്തിന്റെ അന്ധകാരത്തിലേക്ക് യാത്രയായി. വീണ്ടുമൊരു ദിനം തന്റെ പ്രിയ ജനതയോടൊപ്പം സമത്വ സുന്ദര ലോകത്തിന്റെ മഹത്വം നുകരാൻ നമ്മുടെ മഹാബലി തമ്പുരാൻ ആഗതൻ ആവുകയാണ്.
സ്വന്തം മഹത്വം പ്രഘോഷിക്കുവാൻ തത്രപ്പെടുന്ന നാമോരോരുത്തരും മറ്റുള്ളവരുടെ മഹത്വം തിരിച്ചറിയാനും ഉൾക്കൊള്ളുവാനുമുള്ള കഴിവില്ലാത്തവരായി മാറിയിരിക്കുന്നു. ഓരോ ജീവികളും ഓരോ മനുഷ്യനിലും ഉൾക്കൊള്ളുന്ന ജീവന്റെ മഹത്വത്തെക്കാൾ മറ്റ് എന്ത് മഹത്വമാണ് പ്രവർത്തിയിലൂടെ നാം അർജ്ജിക്കുന്നത്?
നമ്മിൽ ഓരോരുത്തരിലും ഉള്ള ' ഞാൻ "സ്വയം ഒരു ബലി ദാനം ആകാതെ സമാധാനത്തോടും സ്നേഹത്തോടും ഉള്ള സഹവർത്തിത്വം അസാധ്യമാണ്.
പ്രകൃതിയുടെ നിർധരണ പ്രക്രിയയിൽ, അതിജീവന പ്രക്രിയയിൽ കാമ ക്രോധ ലോഭമോഹാദികൾ നല്ലൊരു ഊന്നുവടി ആയിരുന്നു, നാം ഇന്ന് കൈവരിച്ചിരിക്കുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ആ ഊന്നുവടി ആയിരുന്നു മലകയറുമ്പോൾ, കുന്നുകൾ കയറുമ്പോൾ നാം ഉപയോഗിച്ചിരുന്ന ഊന്നുവടികൾ സമതലത്തിൽ എത്തിച്ചേർന്ന നമുക്കിനി ആവശ്യമുണ്ടോ? ഉള്ളിലെ വെളിച്ചത്താൽ സന്തോഷകരമായി മുന്നോട്ടു പോകുവാൻ പ്രാപ്തരായ നാം ഓരോരുത്തരുടെയും ജീവിത രീതികൾക്ക് ഇന്ന് സംഭവിച്ചിട്ടു ഉണ്ടോ?മത്സരങ്ങൾ ഇല്ലാതെ, സ്വന്തം സ്രഷ്ടത സ്ഥാപിച്ചിടുക്കുവാനുള്ള വെമ്പലുകളിൽ ഇല്ലാതെ അൽമാവിൽനിന്നുഉണരുന്ന പ്രചോദനങ്ങൾക്ക് പ്രേരിതമായി നമുക്ക് മുന്നോട്ടു പോകാൻ കഴിയാത്തിടത്തോളം കാലം സംഘർഷഭരിതമായ, പാതാള തുല്യമായ ജീവിതമേ നമുക്ക് നയിക്കാൻ പറ്റുകയുള്ളൂ .
പ്രകൃതിയുടെ സമത്വലിതാവസ്ഥയെ തകിടം മറിക്കുന്നത് പ്രഖ്യാപിത സെലിബ്രേറ്റുകളും നേതാക്കന്മാരുമാണ്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും എളിമയുള്ളവൻ ആയിരിക്കുക എന്ന് മഹത് വചനത്തിന് ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.പ്രപഞ്ചത്തിലെ എല്ലാ ജീവികളും മനുഷ്യരും പരസ്പരം ബന്ധിതമായി കർമ്മ നിരതരായി ആയിരിക്കുവാൻതക്ക രീതിയിൽ ആണ് പ്രപഞ്ചം സംവിധാനം ചെയപ്പെട്ടിരിക്കുന്നത് എങ്കിലും, ഫലേച്ച ഇല്ലാതെ കർമ്മം ചെയ്യുവാൻ സാധാരണക്കാരായ നമുക്ക് സാദ്യമല്ലങ്കിലും അതിലടങ്ങിയിരിക്കുന്നു വൈകാരിക തീവ്രതയെങ്കിലും കുറച്ചു കൊണ്ട് വരുവാൻ നമുക്ക് കഴിയും എന്നു തോന്നുന്നു.
സമാധാനത്തോടും സന്തോഷത്തോടും കൂടിയുള്ള സഹവർത്തിത്വമാണ് നാം ആഗ്രഹിക്കുന്നതെങ്കിലും ഇതിന് കടക വിരുദ്ധമായ രീതിയിലുള്ളതാണ് നമ്മുടെ അനുദിന ജീവിതത്തിലുള്ള ചിന്തകളും പ്രവർത്തികളും എന്ന് തിരുവോണ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത് ന്റ് ആഭിമുഖ്യത്തിൽ ഓണം ഉജ്ജ്വലമായി ആഘോഷിച്ചു. ഗംഭീരമായ രീതിയിലുള്ള മഹാബലി തമ്പുരാന്റെ വരവേൽപ്പ്, തെയ്യം കളി, തിരുവാതിര, നാടകം വൈവിധ്യമാർന്ന കലാപരിപാടികൾ, വിഭവ സമർത്ഥമായ സദ്യ,പോര്ടസ്‌മൗത് മേയർ ജെറാൾഡ് വെർനോൺ ജാക്സൺ ,ലേഡി മേയർസ് ഹെലൻ കോൾ ന്റ് യും സാന്നിത്യവും ഓണാഘോഷങ്ങൾക്കു സർവ്വലൗഗീകാ ഭാവം പകർന്നു .
ഈ വർഷത്തെ ഓണാഘോഷങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു, ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അക്ഷീണമായി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും നന്ദിയുടെ കൂപ്പുകൈ.
ഓണാശംസകൾ.
സ്വന്തം മഹത്വം പ്രഘോഷിക്കുവാൻ തത്രപ്പെടുന്ന നാമോരോരുത്തരും മറ്റുള്ളവരുടെ മഹത്വം തിരിച്ചറിയാനും ഉൾക്കൊള്ളുവാനുമുള്ള കഴിവില്ലാത്തവരായി മാറിയിരിക്കുന്നു. ഓരോ ജീവികളും ഓരോ മനുഷ്യനിലും ഉൾക്കൊള്ളുന്ന ജീവന്റെ മഹത്വത്തെക്കാൾ മറ്റ് എന്ത് മഹത്വമാണ് പ്രവർത്തിയിലൂടെ നാം അർജ്ജിക്കുന്നത്?
നമ്മിൽ ഓരോരുത്തരിലും ഉള്ള ' ഞാൻ "സ്വയം ഒരു ബലി ദാനം ആകാതെ സമാധാനത്തോടും സ്നേഹത്തോടും ഉള്ള സഹവർത്തിത്വം അസാധ്യമാണ്.
പ്രകൃതിയുടെ നിർധരണ പ്രക്രിയയിൽ, അതിജീവന പ്രക്രിയയിൽ കാമ ക്രോധ ലോഭമോഹാദികൾ നല്ലൊരു ഊന്നുവടി ആയിരുന്നു, നാം ഇന്ന് കൈവരിച്ചിരിക്കുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ആ ഊന്നുവടി ആയിരുന്നു മലകയറുമ്പോൾ, കുന്നുകൾ കയറുമ്പോൾ നാം ഉപയോഗിച്ചിരുന്ന ഊന്നുവടികൾ സമതലത്തിൽ എത്തിച്ചേർന്ന നമുക്കിനി ആവശ്യമുണ്ടോ? ഉള്ളിലെ വെളിച്ചത്താൽ സന്തോഷകരമായി മുന്നോട്ടു പോകുവാൻ പ്രാപ്തരായ നാം ഓരോരുത്തരുടെയും ജീവിത രീതികൾക്ക് ഇന്ന് സംഭവിച്ചിട്ടു ഉണ്ടോ?മത്സരങ്ങൾ ഇല്ലാതെ, സ്വന്തം സ്രഷ്ടത സ്ഥാപിച്ചിടുക്കുവാനുള്ള വെമ്പലുകളിൽ ഇല്ലാതെ അൽമാവിൽനിന്നുഉണരുന്ന പ്രചോദനങ്ങൾക്ക് പ്രേരിതമായി നമുക്ക് മുന്നോട്ടു പോകാൻ കഴിയാത്തിടത്തോളം കാലം സംഘർഷഭരിതമായ, പാതാള തുല്യമായ ജീവിതമേ നമുക്ക് നയിക്കാൻ പറ്റുകയുള്ളൂ .
പ്രകൃതിയുടെ സമത്വലിതാവസ്ഥയെ തകിടം മറിക്കുന്നത് പ്രഖ്യാപിത സെലിബ്രേറ്റുകളും നേതാക്കന്മാരുമാണ്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും എളിമയുള്ളവൻ ആയിരിക്കുക എന്ന് മഹത് വചനത്തിന് ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.പ്രപഞ്ചത്തിലെ എല്ലാ ജീവികളും മനുഷ്യരും പരസ്പരം ബന്ധിതമായി കർമ്മ നിരതരായി ആയിരിക്കുവാൻതക്ക രീതിയിൽ ആണ് പ്രപഞ്ചം സംവിധാനം ചെയപ്പെട്ടിരിക്കുന്നത് എങ്കിലും, ഫലേച്ച ഇല്ലാതെ കർമ്മം ചെയ്യുവാൻ സാധാരണക്കാരായ നമുക്ക് സാദ്യമല്ലങ്കിലും അതിലടങ്ങിയിരിക്കുന്നു വൈകാരിക തീവ്രതയെങ്കിലും കുറച്ചു കൊണ്ട് വരുവാൻ നമുക്ക് കഴിയും എന്നു തോന്നുന്നു.
സമാധാനത്തോടും സന്തോഷത്തോടും കൂടിയുള്ള സഹവർത്തിത്വമാണ് നാം ആഗ്രഹിക്കുന്നതെങ്കിലും ഇതിന് കടക വിരുദ്ധമായ രീതിയിലുള്ളതാണ് നമ്മുടെ അനുദിന ജീവിതത്തിലുള്ള ചിന്തകളും പ്രവർത്തികളും എന്ന് തിരുവോണ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത് ന്റ് ആഭിമുഖ്യത്തിൽ ഓണം ഉജ്ജ്വലമായി ആഘോഷിച്ചു. ഗംഭീരമായ രീതിയിലുള്ള മഹാബലി തമ്പുരാന്റെ വരവേൽപ്പ്, തെയ്യം കളി, തിരുവാതിര, നാടകം വൈവിധ്യമാർന്ന കലാപരിപാടികൾ, വിഭവ സമർത്ഥമായ സദ്യ,പോര്ടസ്‌മൗത് മേയർ ജെറാൾഡ് വെർനോൺ ജാക്സൺ ,ലേഡി മേയർസ് ഹെലൻ കോൾ ന്റ് യും സാന്നിത്യവും ഓണാഘോഷങ്ങൾക്കു സർവ്വലൗഗീകാ ഭാവം പകർന്നു .
ഈ വർഷത്തെ ഓണാഘോഷങ്ങൾ വേറിട്ട ഒരു അനുഭവമായിരുന്നു, ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അക്ഷീണമായി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും നന്ദിയുടെ കൂപ്പുകൈ.
ഓണാശംസകൾ.
