2016 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

അരുത്‌ കാട്ടാളാ...........അരുത്‌!!!!!








2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
















മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍










2016 മേയ് 22, ഞായറാഴ്‌ച


                                                         

ഒരു കുഞ്ഞ് കരയുന്നു........









ഒരു കുഞ്ഞ് കരയുന്നു,
ഒരല്പം സാന്ത്വനത്തിനായി
ഒരിറ്റ് സ്നേഹത്തിനായി
ഒരു താരാട്ട് പാട്ടിനായി
മാതൃവാത്സല്യത്തിന്റെ സുരക്ഷിതത്തില്‍ അഭയം തേടാനായി
ഒരു കുഞ്ഞ് വീണ്ടും വീണ്ടും തേങ്ങി തേങ്ങി കരയുന്നു.........

ഇരുളിന്റെ മറവിലിരുന്ന് സംഘടനയുടെ നേര്‍ക്ക് പാരയുടെ ശരവര്‍ഷങ്ങള്‍ വര്‍ഷിക്കുന്ന പേരറിയാത്ത നാടറിയാത്ത വീടറിയാത്ത അജ്ഞാതനായ ഒരു സുഹൃത്തിനെപ്പറ്റികേട്ടപ്പോള്‍ തോന്നിയ വരികളാണ് മുകളില്‍ എഴുതിയത്..
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമ്മുടെ സംഘടന സസന്തോഷം ദേശീയ സംഘടനയുടെ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. Southern England ന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കുമായി നാടന്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കാന്‍ നാമെല്ലാം വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുകയായിരുന്നു. അന്നാദ്യമായാണ് അജ്ഞാതന്റെ പാര സംഘടനയുടെ നെറുകയില്‍ പതിച്ചത്.
നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലാ, പ്രത്യുത മനുഷ്യനന്മയ്ക്കാണെന്നുള്ള സാമാന്യ തത്വത്തെ താങ്കള്‍ അവഗണിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന സംഘടനയുടെ സദുദ്ദേശപരമായ നടപടികളെ താങ്കള്‍ തകിടം മറിച്ചു. പക്ഷേ സംഘടനാ നേതാക്കളുടെ സമയോചിതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് താങ്കളുടെ പാര ഉദ്ദിഷ്ടകാര്യപ്രാപ്തി നേടാതെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. അതിന്റെ അതിതീവ്രമായ ഇച്ഛാഭംഗത്തില്‍ നിന്നായിരിക്യം താങ്കള്‍ ഇരുളിന്റെ മറവിലിരുന്ന് ശരവര്‍ഷങ്ങള്‍ തുടങ്ങി.
സമൂഹത്തിന്റെ പൊതുവായ ചില പ്രവര്‍ത്തനങ്ങളോട് നീരസം തോന്നിയാല്‍ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, നല്ല മാതൃകകളെപ്പറ്റി താങ്കള്‍ക്ക് പറഞ്ഞ് കൊടുക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം. പക്ഷേ ഇരുളിന്റെ മറവിലിരുന്ന് പാരപണിയുന്നത് പിതൃശൂന്യമായ പ്രവര്‍ത്തിയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
മനോവിശകലനത്തില്‍ താല്പര്യമുള്ളവര്‍ പറയുന്നു. സ്വയം മഹത്വവല്‍ക്കരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് തനിക്ക് ചുറ്റും ഉള്ള സമൂഹം താന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഒരുതരം ചിത്തഭ്രമം ഉണ്ടാവുകയും അതില്‍ നിന്ന് ഇത്തരത്തിലുള്ള ഒറ്റയാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറയുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
ചില പക്വമതികള്‍ പറയുന്നു. ഇത് ഒരു തരം ബാലചാപല്യമാണ് Just ignore it.

എല്ലാവരുടെയും നിസ്വാര്‍ത്ഥമായ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തികളുടെ ഫലമായാണ് നമ്മുടെ അസോസിയേഷന്‍ ഈ നിലയില്‍ എത്തിയത്.
ഒറ്റയാന്‍ യുദ്ധങ്ങളിലൂടെ താങ്കള്‍ അതിന്റെ തേജസ് നഷ്ടപ്പെടുത്താന്‍ ശ്രമിക്കരുത്.
ഒരുപക്ഷേ താങ്കള്‍ ഒരു പുലിയാണെന്നു സ്വയം തോന്നിയാക്കാം. ഒരു പുലിയായിതന്നെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് താങ്കള്‍ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടാവും. പ്രൗഡത പ്രദര്‍ശിപ്പിച്ചല്ല സ്‌നേഹം ആദരവും നേടേണ്ടത്. നമ്മെ എത്രപേര്‍ സ്‌നേഹിക്കുന്നു എന്നതില്‍ ആശ്രയിച്ചല്ല ജീവിത മഹത്വം കുടികൊള്ളുന്നത്. എത്രപേരെ നമുക്കു സ്‌നേഹിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് ജീവിത മഹത്വം കുടുകൊള്ളുന്നത്.
 സ്വയം ഒരു പുലിയായി കരുതുന്ന താങ്കള്‍ക്ക് ഇതു വായിക്കാനുള്ള ക്ഷമ ഉണ്ടാകില്ല. ക്ഷമ ഉണ്ടായാല്‍ തന്നെ എന്നോടുള്ള പുച്ഛഭാവങ്ങള്ളാല്‍ താങ്കള്‍ എരിപൊരികുള്ളുകയാകാം.
ഇതിനെല്ലാം പ്രതിവിധി ഒന്നേ ഉള്ളു സ്‌നേഹിതാ....
നന്നായി ഉറങ്ങു.. നന്നായി വിശ്രമിക്കുക... ലീവ് എടുത്ത് അമ്മയുടെ  അടുത്തുപോവുക... അമ്മയുടെ മടിത്തട്ടില്‍ തലചായ്ച്ച് ഒന്ന് പൊട്ടിക്കരയുക. അപ്പോള്‍ മാതൃ വാത്സല്യത്തോടെ അമ്മ നെറുകയില്‍ തലോടും.
ആ നിമിഷം നിങ്ങള്‍ക്ക് ആത്മജ്ഞാനം ഉണ്ടാകാം. നിങ്ങള്‍ പുലിയല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. കേവലം ഒരു സാധാരണ മനുഷ്യന്‍ ്മാത്രമാണ് നിങ്ങള്‍ എന്നും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന കേവലം ഒരു മനുഷ്യന്‍.. സമൂഹം അംഗീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നേടാന്‍ മാതൃസ്‌നേഹം വഴിയും വെളിച്ചവുമായിതീരട്ടെ എന്ന് ആശിക്കുന്നു.
വിദ്വേഷവും പ്രൗഡതയും സ്വയം പുകഴ്ത്തലുകളും മൂലധനമായി മുന്നേറുന്ന താങ്കളെപ്പോലുള്ള ഒറ്റയാനകളോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.

താങ്കളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്...
ഞങ്ങളെ താങ്കള്‍ക്കും.... നാം ഒന്നല്ലേ പ്രിയ സ്‌നേഹിതാ....

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

                                             


ഒരുമയുടെ സങ്കീര്‍ത്തനം






ജൂണ്‍ 23, യു.കെയും യൂറോപ്പിനെയും ലോകരാഷ്ട്രങ്ങളെയും സംബന്ധിച്ച്
വിധിനിര്‍ണ്ണായക ദിനം. ആ വിധിദിനത്തില്‍ തീരുമാനിക്കപ്പെടുന്ന, യുകെ.
യൂറോപ്പിയന്‍ യൂണിയനില്‍ തുടരണമോ അല്ലെങ്കില്‍ പുറത്തു പോകണമോ എന്ന്. വിധി
എന്തായാലും അത് ഒരു ചരിത്ര സംഭവമായിരിക്കും.  അതിന്റെ അലയൊലികള്‍
യൂറോപ്പതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍
വ്യാപിക്കും.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തരും
പ്രമുഖരുമായവരുടെ വാദ പ്രദിവാദങ്ങളാണ്. എല്ലാ ചര്‍ച്ചകളും
കറങ്ങിത്തിരിയുന്നത് ചില ലാഭ നഷ്ടങ്ങളുടെ കണക്കുകളിലേക്കാണ്.
യൂറോ സോണില്‍ തുടര്‍ന്നാല്‍ ഉണ്ടാകുന്ന ലാഭനഷ്ടങ്ങള്‍, അതിനു
പുറത്തുപോയാല്‍ സംഭവിക്കാവുന്ന ലാഭനഷ്ടങ്ങള്‍........
കേവലം ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ മാത്രമാണ് ഭൂവാസികള്‍ ജീവിതം പടുത്ത്
ഉയര്‍ത്തിയതെങ്കില്‍ ഈ ഭൂമണ്ഡലം എന്നേ വെണ്ണീര്‍ ആകുമായിരുന്നു.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ചില ശാശ്വത മൂല്യങ്ങള്‍ ഉണ്ട്. ഈ ശാശ്വത
മൂല്യങ്ങള്‍ രൂപപ്പെടുന്നത് നിത്യവും അവിരാമമായ ചില അമൂര്‍ത്ത പ്രേരണകളും
അഭിവാഞ്ചകളിലും ഊന്നിയാണ്.
ലാഭനഷ്ടങ്ങളെക്കാള്‍ അതീതമായ ഒരു തലത്തേപ്പറ്റി ചിന്തിക്കാനുള്ള പ്രാപ്തി
നമുക്ക് നഷ്ടപ്പെടുന്നത് തികച്ചും ഭീകരമായ അവസ്ഥീവിശേഷം സ്ംജാതമാകും.
ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനാത്മകമായ
വളര്‍ച്ചുടെ ഫലമായി ലോകം ഇന്ന് ഒരു ഗ്രാമ മായി മാറുന്നു അവസ്ഥയില്‍ നമുക്ക്
ചുറ്റും മതിലുകള്‍ പണിയാന്‍ വെമ്പുന്നത് കാലത്തിന്റെ മാറ്റം
ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്.
ഉപാധികള്‍ ഇല്ലാത്ത സൗഹാര്‍ദ്ദ സഹകരണങ്ങളിലൂടെ മാത്രമേ മാനവരാശിക്ക് ഇനി
മുന്നോട്ട് പോകുവാന്‍ കഴിയൂ. കാലത്തിന്റെ അനിവാര്യമായ, അവിരാമമായ ഈ പരിണാമ
പ്രയാണത്തെ നാം പ്രതിരോധിക്കരുത്. അപ്പോള്‍ സ്വാഭാവികമായും എല്ലാ നദികളും
സമുദ്രത്തില്‍ പതിക്കുന്നതുപോലെ വരും കാലങ്ങളില്‍ എല്ലാ ജനപഥങ്ങളും
കൈകോര്‍ത്ത് പിടിച്ച് ഒരുമയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും.

2016 മാർച്ച് 27, ഞായറാഴ്‌ച

സ്നേഹത്തിന്റെ അപ്പവും പ്രത്യാശയുടെ വിഞ്ഞും.







ഓശാനപ്പെരുന്നാള്‍,പെസഹ തിരുന്നാള്‍,Good Friday,ഉയര്‍പ്പ്തിരുനാള്‍ എല്ലാംതന്നെ സമുചിതമായും,ഭക്തി നിര്‍ഭരമായു ആഘോഷിച്ചു.എല്ലാംതന്നെ മംഗളകരമായി നടന്നു.സംഘാടകര്‍ക്കും അതിനോട്നുബന്ധിച്ചു പ്രവര്‍ത്തിച്ചാ എല്ലാവര്‍ക്കും  സന്തോഷിക്ക്യം ആഹാളാദിക്ക്യം,ആനന്ദിക്ക്യം......
എങ്കിലും എന്റു മനസ് മ്ലാനം ആയിരുന്നു.
ദേവാലയത്തില്‍ പല സുപരിചിതമായ മുഖങ്ങളും ഞാന്‍ കണ്ടില്ല.
ഞാന്‍ അന്വേഷിച്ചു......സ്നേഹിതാ എന്താ വരാതിരുന്നത്?
“ ഞങ്ങള്‍ക്ക് അതിന് അവിടെ ഇടം ഇല്ലല്ലോ
ഞാന്‍-  “ദേവാലയത്തില്‍ എത്രയോ ഇരിപ്പിടങ്ങള്‍ നിങ്ങള് കാത്തിരിക്കുന്നൂ.....
ദേവാലയത്തില്‍ സ്ഥലം ഉണ്ടാവും,പക്ഷേ അവിടെ സന്നിഹിതരായിരുന്നു ചിലരുടെ ഹ്രദയത്തില്‍ ഞങ്ങള് ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം ഇല്ലല്ലോ.
ഞാന്‍ ചിന്തിതാനായ്......
കാരണങ്ങള്‍ തെടുപോള്‍ ഔധ്യോഗിക പക്ഷം പറയുന്നുണ്ട് ” ആരെയും വിലക്കിയിട്ട്ല്ലാ,എല്ലാവര്‍ക്കും ആരാധനലയത്തില്‍ക്ക് സ്വാഗതം..... ആരാധനലയത്തിനടു വാതിലുകള്‍ എല്ലാവര്‍ക്കുംമായി തുറക്കപ്പെട്ടിരുക്കുന്നു.......
എനിക്ക് പറയാനുള്ളത് ഇത്രമാത്രം.
ഹ്രദയവതിലുകള്‍ അടക്ക്പെട്ട്റ്റ്‌ ആരാധനലയത്തിനടു വാതിലുകള്‍ തുറന്നുത് കൊണ്ട്എന്ത് പ്രയോചനം.....കണ്ണടച്ച് ഇരുട്ടക്കരുതേ....ഇരുട്ടുകൊണ്ട് ഒട്ടാ അടക്യന്‍ ശ്രമിക്കരുതെ

 വട്ടം സ്ഥലത്ത് പ്രവസാ നൊമ്പരങ്ങള്‍ ഉള്ളിലൊളിപ്പിച് മുന്നോട്ടു നിങ്ങുന്ന കുറച്ചു കുടുംബങ്ങള്‍......വര്‍ഷങ്ങളായി അറിയുന്നവര്‍......സര്‍വോപരി ആരാധനലയത്തില്‍ ഒരിമിച്ചു സ്നേഹത്തിന്റെ അപ്പവും പ്രത്യാശയുടെ വിഞ്ഞും ഒരിമിച്ചു ഭക്ഷ്യക്കുകയും പാനം ചെയ്യുകയും ചെയുതവര്‍.......അവരുടെ ഇടിയില്‍
ഭിന്നിപ്പിന്ടു അപസ്വരങ്ങള്‍ ഉയരുംമ്പ്ള്‍ അത് സുര്യാസ്താമനതിനെഅപ്പുറം പോകാതിരിക്കാന്‍ വെളിച്ചംതിന്ടു മക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഒരു അനിവാര്യതയായിരുന്നൂ....... പക്ഷേ
യുക്തിയില്‍ അകന്നു പോയവര്‍,ന്യായത്തിന്റെ പേരില്‍ അകറ്റപെട്ടവര്‍,
സേനഹത്താല്‍ ഒരിമിക്യ്ന്നുതെവരെ ഞാന്‍ അസ്വസ്ഥതനായിരിക്ക്യം......

മനുഷ്യ ബന്ധങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിദ്വേഷത്തിന്റെ വിഷാംശങ്ങളെ സ്വാംശീകരിക്കുന്ന  ദിവ്യമായ സന്ദേശമായിരുന്നു ക്രിസ്തു നാഥന്‍ സ്വന്ത ജീവത്യാഗത്തിലൂടെ നമുക്ക് കാണിച്ചുതന്നത്.ആ ദിവ്യാസ്നേഹം ഹ്രദയത്തില്‍ ഒപ്പിയെടുത്ത ചുറ്റും പ്രകശം പരത്തി മുന്നേറുന്നുത്തില്‍ നാം പരാജയം പെടുകയാണോ?

മറ്റ്ഒരു അവസരത്തില്‍ ഞാന്‍ എഴുതിയത് ഇവിടെ ആവര്‍ത്തിക്ക്ന്നൂ.....

നാം ഭൂവാസികള്‍ എല്ലാം പരസ്പരം ബന്ധിതമായ ചങ്ങലയിലെ കണ്ണികള്‍പോലെയാണ്. ഒരു കണ്ണിയിലെ താളം തെറ്റലുകള്‍ ചുറ്റും വ്യാപിക്കും. അങ്ങ് അകലെ പൂന്തോട്ടത്തില്‍ വിരിയുന്ന ഒരു പുഷ്പത്തിന്റെ ആഹ്ലാദം നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളില്‍ അതിലോലമായ സന്തോഷം ജനിപ്പിക്കും.
നമുക്ക് ഏതായാലും ഒരു സ്വപ്‌നം കാണാം. ഭിന്നിച്ചു നില്‍ക്കുന്നവര്‍, ഒരുവട്ടമേശയ്ക്ക് ചുറ്റും കൂടിയിരുന്ന് സ്‌നേഹത്തില്‍, സൗഹൃദത്തില്‍ സംസാരിച്ച് ഭിന്നിപ്പുകള്‍ അവസാനിപ്പിച്ച്ഒരേ പാനപാത്രത്തില്‍ നിന്ന് സ്‌നേഹത്തിന്റെ വീഞ്ഞ് പാനംചെയ്ത് ജീവന്റെ അപ്പവും ഭക്ഷിച്ച് സന്തുഷ്ടരാകുന്നത്.
അങ്ങിനെ സംഭവിച്ചാല്‍ ചുറ്റും അതിന്റെ ദീപ്തി വിടരും. പരസ്പരം മത്സരിക്കുന്ന പങ്കാളികള്‍ സൗഹൃദത്തിലും സ്‌നേഹത്തിലുമാകും. വിവാദങ്ങളും വിദ്വേഷങ്ങളും സ്‌നേഹത്തിനും സഹകരണത്തിനും വഴിമാറും. കുടുംബങ്ങളില്‍ സന്തുഷ്ടി നിറയും.